കുട്ടനാട്: എടത്വ കാവാലം ചങ്ങനാശേരി പുളിങ്കുന്ന് സ്റ്റേഷനുകളിലെ ബോട്ടുകള്‍ മുടങ്ങി. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും യാത്ര മുടങ്ങി. എടത്വയിലെ എ25 നമ്പര്‍ ബോട്ട്, കാവാലത്തെ എസ് 38 നമ്പര്‍ ബോട്ട്, ചങ്ങനാശേരി എ 51, പുളിങ്കുന്നിലെ എ 52 ബോട്ടുകളാണ് ഒരാഴ്ചയായി മുടങ്ങിയിരിക്കുന്നത്. എടത്വയിലെ എ25 നമ്പര്‍ ബോട്ട് പാണാവള്ളിയില്‍ സര്‍വ്വീസ് നടത്തുന്നതിനായി കൊണ്ടുപോയതിനെത്തുടര്‍ന്നാണ് സര്‍വ്വീസ് മുടങ്ങിയത്. ചങ്ങനാശേരിയിലെ എ 51 നമ്പര്‍ ബോട്ട് സര്‍വ്വീസ് നടത്തുന്നതിനായി ചങ്ങനനാശേരിയില് നിന്നും കൊല്ലത്തേക്കാണ് കൊണ്ടുപോയത്. പുളിങ്കുന്നിലെ എ52 നമ്പര്‍ ബോട്ട് നെടുമുടിയില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കുട്ടനാട്ടിലെ യാത്രക്കാരും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും നിത്യവും ആശ്രയിക്കുന്ന ഈ ബോട്ടുകളുടെ സര്‍വ്വീസ് എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: