ചക്കരക്കല്‍: നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച ധര്‍മ്മടം കണ്വെന്ഷന് ആവശ്യപെട്ടു. കൃഷിഭവനുകള്‍ മുഖേനയുളള കൊപ്രാ സംഭരണം തുടങ്ങുവാനും യഥാസമയം തന്നെ വില നല്കുവാനുള്ള സംവിധാനം ഏര്‍പെടുത്തുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ക്ഷീരകര്‍ഷകര്‍ക്ക് നല്കുന്ന കാലിത്തീറ്റ സബ്സീഡി തുടരുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കണ്വെന്ഷന് ആവശ്യപെട്ടു
കേരളത്തിലെ ക്ഷീരമേഖല അന്യസംസ്ഥാന കച്ചവടക്കാര്‍ കയ്യടക്കുന്ന അവസ്ഥയാണുള്ളത്. കേരളത്തില ക്ഷീരമേഖലയെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കാലിത്തീറ്റ വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നും യോഗം ആവശ്യപെട്ടു. കണ്വെന്ഷന് കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി പി.ബാബു ഉദ്ഘാടനം ചെയതു. കെ.പി.ഹരീഷ് ബാബു, ടി.രാമദാസന്, കെ.പി.രാഘവന്, രമേശന് ചമ്പാട് എന്നിവര്‍ സംസാരിച്ചു
കര്‍ഷകമോര്‍ച്ച ധര്‍മ്മടം നിയോജക മണ്ഡലം ഭാരവാഹികളായി ടി.പി.രമേശന്-പ്രസിഡന്റ്, കെ.പി.രാഘവന്-ജനറല്‍ സെക്രട്ടറി, സ.പുരുഷു, പി.സി.രവീന്ദ്രന്-വൈസ് പ്രസിഡണ്ടുമാര്‍, എം.ജയാനന്ദ്-സെക്രട്ടറി എന്നിവരെ യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: