കരിയാട്: കൊടും വരള്‍ച്ച ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജനകീയ കൂട്ടായ്മകള്‍ ശക്തമാക്കണമെന്ന് ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി അഭി്രപായപ്പെട്ടു. കരിയാട് പെയിന്‍ ആന്‍്റ് പാലിയേറ്റീവ് കെയറും വടകര തണലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാമെഡിക്കല്‍ എക്സിബിഷന്െ്റ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴ കുറവായതോടെ നമ്മെകാത്തിരിക്കുന്നത് കടുത്ത ജലക്ഷാമമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ജല ഉപയോഗം കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയണം. ഇതില്‍ ഓരോ വ്യക്തിക്കും പങ്ക് വഹിക്കാന്‍ കഴിയും. പുഴകളും നീര്‍ച്ചാലുകളും മറ്റ് ജല സ്രോതസ്സകളും മലിനമാകുന്നത് തടയണം. ഇവ മാലിന്യമുക്തമാക്കാന്‍ ജനകീയ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. മഴവെള്ളകൊയ്ത്ത് പോലുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് സര്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.
ചടങ്ങില്‍ പാനൂര്‍ നഗരസഭാ വൈസ് ചെയര്മാന് എം.കെ.പത്മനാഭന് മാസ്റ്റര്‍ അധ്യക്ഷഹ വഹിച്ചു. ഇ.കെ.മനോജ്, ചൊക്ലി എഇഒ ശ്രീവത്സന്‍.കെ.വി, എന്‍.സി.ടി.രാജഗോപാല്‍, എം.ടി.കെ.ബാബു, ഇ. എം.വിനോദ് എന്നിവര്‍ സംസാരിച്ചു. 15000 ത്തിലേറെ പേരാണ് മൂന്നു ദിവസമായി നടന്ന എക്സിബിഷനില്‍ പങ്കെടുത്തത്. എക്സിബിഷന്െ്റ ഭാഗമായി ആകെ 300 പേര് അവയവദാന സമ്മതപത്രം ഒപ്പിട്ടു നല്കി. 10 പേര് മരണനാന്തരം ശരീരം മെഡിക്കല്‍ കോളേജിന് നല്‍കാനും സമ്മതപത്രം നല്കി. രക്തദാന സന്നദ്ധരായി 780 പേരും രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: