ചെറുവാഞ്ചേരി(പാനൂര്‍): ചെറുവാഞ്ചേരിയിലെ സിപിഎം ഓഫീസ് 28 തവണ അക്രമിക്കപ്പെട്ടൂവെന്ന വിചിത്രവാദം ഗിന്നസ്ബുക്ക് അധികൃതരെ അറിയിക്കണമെന്നും ലോകത്ത് ഒരിടത്തും ഇങ്ങിനെ ഒരു നുണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടാവില്ലെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന് തില്ലങ്കേരി പറഞ്ഞു. സിപിഎം അക്രമത്തിനും നുണപ്രചരണത്തിനുമെതിരെ ചെറുവാഞ്ചേരിയില്‍ നടന്ന പ്രതിഷേധ സദസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു പ്രദേശത്തെ ജനങ്ങളെയാകെ മ്ലേച്ഛമായി ചിത്രീകരിക്കാനും അക്രമികളാക്കാനുമാണ് സിപിഎം ശ്രമം. നിരപരാധികളായ യുവാക്കളെ കളളക്കേസില്‍ കുടുക്കുന്നു. അധികാരത്തണലില്‍ എന്തുമാകാമെന്ന ധാരണ മൗഢ്യമാണ്. സംഘടനപ്രവര്ത്തനത്തിനായുളള ചെറുത്തുനില്‍പ്പും പോരാട്ടവും ജനാധിപത്യരീതിയില്‍ തുടരുമെന്നും സമാധാനശ്രമങ്ങള്‍ക്ക് വിരുദ്ധമായി സംഘര്‍ഷമുണ്ടാക്കാനുളള സിപിഎം ശ്രമം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ സംഘപ്രസ്ഥാനങ്ങള്‍ തയ്യാറാകുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
എ.അശോകന്റെ വീടിനുനേരെ അക്രമം സിപിഎം സൃഷ്ടിയാണെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി ഓഫീസിനു തറക്കല്ലിടുമ്പോള്‍ പ്രചാരണം ലഭിക്കാനുളള ഗൂഢതന്ത്രവും ആര്‍എസ്എസ് പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കാനുമാണ് ബോംബേറ് നാടകം ഉണ്ടായത്. ഇതു അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നാടകമത്സരം: സംഘാടക സമിതി ഇന്ന്
മട്ടന്നൂര്‍: മട്ടന്നൂര്‍ ജയകേരളയുടെ 8ാ മതു സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ സംഘാടകസമിതി യോഗം ഇന്ന് വൈകുന്നേരം 6മണിക്ക് മട്ടന്നൂര്‍ സയന്‍സ് സെന്റര്‍ കോളേജില്‍ നടക്കുമെന്ന് സെക്രട്ടറി ബാവ മട്ടന്നൂര്‍ അറിയിച്ചു. ഡിസംബര്‍ 3മുതല്‍ 7വരെ മട്ടന്നൂര്‍ പി.പി. ഗോവിന്ദന് സ്മാരക ഹാളിലാണ് മത്സരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: