പേരാവൂര്‍: കൊട്ടിയൂരില്‍ ദളിത് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയടക്കം കൊട്ടിയൂര്‍, കേളകം സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതി പ്രകാരമാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ വനിത പോലീസ് അടക്കം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും സാധിച്ചില്ല. വെള്ളിയാഴ്ച രാത്രിയാണ് വിദ്യാര്‍ഥിനി ഉറക്കുഗുളിക കഴിച്ച് അവശനിലയിലായത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോഴിക്കോട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. പെണ്‍കുട്ടി അവശനിലയില്‍ തുടരുന്നതാണ് മൊഴി രേഖപ്പെടുത്താന്‍ വൈകുന്നതിനുള്ള കാരണം. മൊഴിയെടുത്താല്‍ മാത്രമെ കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയൂ. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: