ന്യൂദല്‍ഹി: വിഘടനവാദികള്‍ താലിബാന് മാതൃകയില്‍ സ്കൂളുകള്‍ അഗ്നിക്കിരയാക്കുമ്പോള്‍ കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായവുമായി സൈന്യം. സംഘര്‍ഷത്തെ തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് സൗജന്യമായി പരിശീലനം നല്കുന്ന സ്കൂള്‍ ചലോ പദ്ധതി സൈന്യം ആരംഭിച്ചു.
വിവിധ സ്ഥലങ്ങളില്‍ അധ്യാപകരെ കണ്ടെത്തി സ്കൂളുകളിലും വീടുകളിലുമായി സൈന്യത്തിന്റെ സുരക്ഷയോടെയാണ് ക്ലാസെടുക്കുന്നത്. ‘പണവും പ്രശസ്തിയുമല്ല, പുസ്തകവും സ്കൂളുമാണ് എനിക്ക് വേണ്ടതെന്നാണ’് സൈന്യം കുട്ടികളെ പഠിപ്പിക്കുന്ന മുദ്രാവാക്യം. കുട്ടികളെ പഠനത്തിന് അയക്കാന്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു.
നാല് മാസമായി വിഘടനവാദികള്‍ നടത്തുന്ന സംഘര്‍ഷത്തില്‍ ഭൂരിഭാഗം സ്കൂളുകളും അടച്ചിട്ടിരിക്കുന്നു. 30 സ്കൂളുകള്‍ തീയിട്ടു നശിപ്പിച്ചു. സ്കൂളുകളില്‍ പോകുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഭയമാണിപ്പോള്‍. ഈ സാഹചര്യത്തില്‍ സൈന്യത്തിന്റെ ഇടപെടലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മക്കളുടെ പഠനം മുടങ്ങിയത് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ അശോക് നറുല പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയും കുടുംബങ്ങളെ അലട്ടുന്നു. അതിനാലാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് സൈന്യം പദ്ധതി ആവിഷ്കരിച്ചത്, അദ്ദേഹം വ്യക്തമാക്കി. താഴ്വരയിലെ തീവ്രവാദികളെയും വിഘടനവാദികളെയും നേരിടുന്നതിന് നേരത്തെ സൈന്യം ഓപ്പറേഷന് കാം ഡൗണ്‍ നടപ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: