കൊച്ചി : ആനക്കൊമ്പു കൈവശം വച്ച കേസില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്രതാരം മോഹന്‍ലാല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ലൈസന്‍സ് അനുസരിച്ചാണ് ആനക്കൊമ്പ് കൈവശം വച്ചതെന്നും !നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് കോടതിയുത്തരവ് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മോഹന്‍ലാലിനു പുറമേ വനംമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ലാലിന് ആനക്കൊമ്പുകള്‍ നല്കിയ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് ഫോര്‍ട്ട് ഗേറ്റില്‍ കെ. കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മോഹന്‍ലാലിന്റെ വസതിയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത കേസില്‍ വനംവകുപ്പ് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചെന്നാരോപിച്ച് എറണാകുളം ഏലൂര്‍ സ്വദേശി എ.എ. പൗലോസ് നല്കിയ പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഒക്ടോബര്‍ 15 നാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: