കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ ഉള്‍പ്പെട്ട 11 ഗ്രാമപഞ്ചായത്തുകളില്‍ സേവന മേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം, സാമൂഹ്യ ക്ഷേമം, എന്നിവയുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി ജൂലൈ 31 നകം നബാര്‍ഡിന് സമര്‍പ്പിക്കുമെന്ന് പി കരുണാകരന് എംപി അറിയിച്ചു. മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കി നബാര്‍ഡിന് സമര്‍പ്പിക്കുന്നതിനായി എം പി ചെയര്‍മാനും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വൈസ് ചെയര്‍മാനും ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറും സബ്കളക്ടര്‍ ജോയിണ്റ്റ് കണ്‍വീനറായും ബന്ധപ്പെട്ട വകുപ്പു തലവന്മാര് അംഗങ്ങളായും പ്രത്യേക ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം സംസ്ഥാനത്തിന് ലഭ്യമാകുന്ന 450 കോടിയോളം രൂപയുടെ നബാര്‍ഡ് വിഹിതത്തില്‍ നിന്നും പ്രധാന വിഹിതം ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലയിലേക്ക് ലഭ്യമാക്കപ്പെടേണ്ടതുണ്ട്. നബാര്‍ഡ് മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കനുസൃതതമായി 11 ഗ്രാമപഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗണ്‍വാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെണ്റ്ററുകള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പ്രോജക്ടുകള്‍ മാസ്റ്റര്‍ പ്ളാനിലുള്പ്പെടുത്തും. കൂടാതെ ബഡ്സ് സ്കൂളുകള്‍ ഡേ കെയര്‍ സെണ്റ്ററുകള്‍, പാലിയേറ്റീവ് കെയര്‍ സെണ്റ്ററുകള്‍, പ്രാദേശിക കൗണ്‍സിലിംഗ് സെണ്റ്ററുകള്‍ തുടങ്ങിയ പ്രത്യേക പദ്ധതികളും മാസ്റ്റര്‍ പ്ളാനിലുണ്ടാകും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സാ ഉപകരണ സൗകര്യങ്ങളോടുകൂടി പ്രത്യേക ബ്ളോക്കുകള്‍, കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഗ്രാമീണ കുടിവെളള പദ്ധതികള്‍ എന്നിവയ്ക്കും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: