ന്യൂദല്‍ഹി: ശതകോടികളുടെ വായ്പ്പാതട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്ല്യയടക്കമുള്ള 57 പേരെ മടക്കിയയക്കണമെന്ന് ഭാരതം ബ്രിട്ടണോട് ആവശ്യപ്പെട്ടു.
മല്യയ്ക്ക് പുറമേ 3,600 കോടി രൂപയുടെ അഴിമതി നടത്തിയ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മൈക്കിൡനെ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് കലാപക്കേസിലെ പ്രതി സമീര്‍ അലി, രാജേഷ് കപൂര്‍ തുടങ്ങിയവരെയും ഭാരതം ആവശ്യപ്പെട്ടു. വിട്ടുകിട്ടാനുള്ള 17 പേരുടെ പട്ടിക ബ്രിട്ടണും കൈമാറി. മോദി-തെരേസ മെയ് കൂടിക്കാഴ്ചയിലാണ് ആവശ്യം. തെരേസയുടെ ആദ്യ ഭാരത സന്ദര്‍ശനമാണിത്.
വിസ ചട്ടങ്ങളില്‍ ഇളവനുവദിക്കുമെന്ന് തെരേസ മെയ് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. വിസ നിയമങ്ങള്‍ കര്‍ശനമാക്കിയ നടപടിയില്‍ ഭാരതം അതൃപ്തി അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഭാരതീയര്‍ക്ക് ഇളവനുവദിക്കുമെന്ന് തെരേസ വ്യക്തമാക്കിയത്. എന്നാല്‍, നിയമവിരുദ്ധമായി ബ്രിട്ടണില്‍ തുടരുന്നവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
സോളാര്‍ മേഖലയില്‍ 100 കോടി രൂപയുടെ സംയുക്ത നിക്ഷേപത്തില്‍ ശുദ്ധ ഊര്‍ജ്ജ-ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി മോദി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: