വാഷിങ്ടണ്‍: ഹിലാരി ക്ലിന്റണോ ഡൊണാള്‍ഡ് ട്രംപോ വൈറ്റ് ഹൗസിലെത്തുക. ഇന്ന് അവസാന വോട്ടെടുപ്പ്. സര്‍വേകള്‍ പറയുന്നു ഒപ്പത്തിനൊപ്പമെന്ന്. അവസാനവട്ട പ്രചാരണം സമാപിച്ചപ്പോഴും ആരുടെ അവകാശവാദം ശരിയാകുമെന്നുറപ്പില്ല. തെരഞ്ഞെടുപ്പ് ക്രമക്കേടെന്ന് ട്രംപ് വീണ്ടും ആരോപണം ഉയര്‍ത്തി.
പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഹിലാരി ക്ലിന്റണ് (ഡെമോക്രാറ്റിക് പാര്‍ട്ടി), ഡൊണാള്‍ഡ് ട്രംപ്് (റിപ്പബ്ലിക്കന്‍ പാര്‍ട്ടി) എന്നിവരാണ്. ഗാരി ജോണ്സണ് (ലിബര്‍ട്ടേറിയന്‍), ജില് സ്റ്റീന് (ഗ്രീന്‍), ഡാറല്‍ കാസ്റ്റില്‍ (കോണ്‍സ്റ്റിറ്റിയുഷന്‍), ഇവാന് മക് മുള്ളിന് (സ്വതന്ത്രന്) എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.
51 ചെറു സംസ്ഥാനങ്ങളിലും തലസ്ഥാനമായ വാഷിങ്ടണിലുമാണ് വോട്ടെടുപ്പ്.
ആകെ 538 വോട്ടില്‍ 270 വോട്ടു കിട്ടുന്നവര്‍ക്കാണ് വൈറ്റ്ഹൗസ് ഭരിക്കാനുള്ള അധികാരം കിട്ടുക.
അഭിപ്രായ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ഹിലാരി 4-5 പോയിന്റ് ട്രംപിനേക്കാള്‍ മുന്നിലാണ്. പിന്നാലെ ഹിലാരിയെ ഇ-മെയില്‍ വിവാദത്തില്‍നിന്ന് രക്ഷപ്പെടുത്തി എഫ്ബിഐ നിലപാടും വന്നത് ഹിലാരിക്ക് കൂടുതല്‍ തുണയായി. ഇന്നലെ നടന്ന അവസാന റാലിയില്‍ ട്രംപ് എഫ്ബിഐയെ കഠിനമായി വിമര്‍ശിച്ചു.
6,50,000 ഇ-മെയിലുകള്‍ ഇത്ര കുറഞ്ഞ സമയംകൊണ്ട് എങ്ങനെ പരിശോധിച്ചെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടിനു തുല്യമായ നടപടിയാണെന്നും ട്രംപ് പറഞ്ഞു. സംവിധാനത്തെ മുഴുവന്‍ പിടിച്ചെടുത്തിരിക്കുകയാണ്. ഞാനിത് കുറേ നാളായി പറയുന്നു, ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: