കൊച്ചി: വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസില്‍ ഇരയുടെ പേരു പറഞ്ഞ തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ. രാധാകൃഷ്ണനും രാധാകൃഷ്ണനെ പിന്തുണച്ച കെ.കെ. ശൈലജയ്ക്കുമെതിരെ പാര്‍ട്ടി നടപടി എടുക്കും.
പാര്‍ട്ടി ചട്ടപ്രകാരം, ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാധാകൃഷ്ണനെതിരേ നടത്തിയ പരാമര്‍ശം, പരസ്യശാസനയാണ്. ഇനിയും നടപടിയുണ്ടാകുമെന്നുകൂടി യെച്ചൂരി പറഞ്ഞതിനര്‍ത്ഥം, സംസ്ഥാന കമ്മിറ്റി പ്രശ്നം ചര്‍ച്ച ചെയ്ത്, രാധാകൃഷ്ണനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്നുതന്നെ. ശൈലജ കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍, അവരുടെ കാര്യം, ഇ.പി. ജയരാജന്, പി.കെ. ശ്രീമതി എന്നിവരുടെ നിയമന ഭ്രാന്തിനൊപ്പം ചര്‍ച്ചക്കെടുക്കും.
നല്ല മന്ത്രിയും സ്പീക്കറുമായി പേരെടുത്ത രാധാകൃഷ്ണന് നിലവിട്ടു പെരുമാറിയത്, അമ്പരിപ്പിക്കുന്നതായിരുന്നു. അദ്ദേഹം, ഇരയുടെ പേരു പറയുമ്പോള്‍ മുന്നറിയിപ്പ് നല്കിയ മാധ്യമങ്ങള്‍ക്കുനേരെ, ”ജയന്തന്റെ പേരു പറയാം, അവരുടെ പേരു പറഞ്ഞാലെന്താ” എന്നു ചോദിച്ചു ചീറുകയായിരുന്നു, രാധാകൃഷ്ണന്.
രാധാകൃഷ്ണന് ചെയ്തത് കൊടുംകുറ്റമല്ലെന്നായിരുന്നു, ശൈലജയുടെ പ്രതികരണം. ബലാത്സംഗത്തിന് ഇരകളായ പെണ്‍കുട്ടികളുടെ പേരു പറയത്തക്കവിധം സമൂഹത്തിന്റെ മനഃസാക്ഷി മാറണം. പീഡനത്തിന് ഇരയായവരുടെ ഭാവിയെക്കരുതിയാണ് ഇപ്പോള്‍ പേരു പറയാതിരിക്കുന്നത്. ഒരു തെറ്റും ചെയ്യാത്ത പെണ്‍കുട്ടിയുടെ പേര് എന്തിനാണ് മറയ്ക്കുന്നത്? ശൈലജ ചോദിച്ചു. പീഡനത്തിന് ഇരയാകുന്നതോടെ, വ്യക്തിത്വം നഷ്ടപ്പെടുന്നവരായി പെണ്‍കുട്ടികള്‍ മാറുകയാണ്. ഈ അവസ്ഥയില്‍നിന്ന് സമൂഹം മാറണം. സൂര്യനെല്ലിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഇപ്പോഴും സൂര്യനെല്ലി പെണ്‍കുട്ടിയാണ്; അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതായി-ശൈലജ പറഞ്ഞു.
പാര്‍ട്ടി നിലകൊള്ളുന്നതായി എന്നും ഭാവിച്ചിട്ടുള്ളത് ലിംഗ സമത്വത്തിനാണ്. എന്നാല്‍ രാധാകൃഷ്ണന്റെയും ശൈലജയുടെയും നിലപാട്, ലിംഗത്വ മുന്‍വിധി (ഴലിറലൃ യശമ)െയാണ്. അതുകൊണ്ടാണ് രാധാകൃഷ്ണന് മാപ്പുപറയണമെന്ന്, പിബി അംഗം ബൃന്ദ കാരാട്ട് ഇന്നലെ ആവശ്യപ്പെട്ടത്. രണ്ടു പിബി അംഗങ്ങള്‍ പറഞ്ഞശേഷവും, രാധാകൃഷ്ണന് എന്തുകൊണ്ടു മാപ്പു പറഞ്ഞില്ല എന്നതും ചോദ്യമാണ്-പിണറായി തീരുമാനിക്കണമായിരിക്കും. ഒരു പാര്‍ട്ടി അംഗം സ്വന്തം അഭിപ്രായം പറയാന്‍, പാര്‍ട്ടി മുതലാളി പറയണം. അത്തരമൊരു പ്രമാണിത്തത്തിലാണ്, പാര്‍ട്ടി.
ലിംഗസമത്വത്തിന്റെ ഏഴയലത്തുപോലും പോകാത്ത ഒന്നാണ്, പുരുഷാധിപത്യം നിലനില്‍ക്കുന്ന സിപിഎം. വട്ടിയൂര്‍ക്കാവില്‍ ഈ പെരുമാറ്റമുണ്ടായതായി ഡോ.ടി.എന്‍. സീമയ്ക്ക് പരാതിയുണ്ട്. പി.കെ. സൈനബയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ കടത്താതെ, പുറംകാല്‍കൊണ്ട് തൊഴിച്ചതാണ്, പാര്‍ട്ടി. നിലമ്പൂര്ക്കാരിയായ സൈനബയെക്കാള്‍ മുകളിലാണ്, പാര്‍ട്ടിക്ക്, നിലമ്പൂര്‍ക്കാരനായ പി.വി. അബ്ദുള്‍ വഹാബ്. പി. ശശി ഒരു പാര്‍ട്ടിക്കാരിയോട് അപമര്യാദയായി പെരുമാറിയപ്പോള്‍ ശശിക്കെതിരെ കര്‍ക്കശ നിലപാടെടുത്ത ശൈലജ, ഇപ്പോള്‍ ഒരു സ്ത്രീക്കെതിരേ നിന്നത് എന്തുകൊണ്ട് എന്ന ചോദ്യമുണ്ട്.
പഴയൊരു കഥയാണ് ഓര്‍മവരുന്നത്. ഇ.കെ. ഇമ്പിച്ചിബാവയും ടി. ദേവിയും തീവണ്ടിയില്‍ ഒരു കൂപ്പെയില്‍ യാത്ര ചെയ്തത് ചിലര്‍ പാര്‍ട്ടിയില്‍ പ്രശ്നമാക്കി. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തപ്പോള്‍, ഇമ്പിച്ചിബാവ പറഞ്ഞു: ”സംഗതി ശരിയാ, ഞാന്‍ താഴെയും ഓള് മോളിലുമാണ് കിടന്നത്!”
ഒരു പൊട്ടിച്ചിരിയില്‍ ചര്‍ച്ച കൂമ്പടഞ്ഞു. ഇന്ന് പൊട്ടിച്ചിരിക്കാനാവില്ല. കിളിരൂര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന് ഉടന്‍ കണ്ടു; ഇന്ന് ഇരയെ കാണാന്‍ പിണറായിക്ക് സൗകര്യമില്ല. താന്‍ മുഖ്യമന്ത്രിയാണെന്ന് മൂന്നര ഊഴം സെക്രട്ടറിയായിരുന്ന പിണറായി മനസിലാക്കുന്നില്ല.
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് പേരാമംഗലം സിഐ മണികണ്ഠനെ സസ്പെന്‍ഡ് ചെയ്തു.
തൃശൂര്‍ റേഞ്ച് ഐജി എം.ആര്. അജിത്കുമാറാണ് സിഐയെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായാണ് നടപടി.
തിരുവനന്തപുരം/ന്യൂദല്‍ഹി: പീഡനത്തിനിരയായ വീട്ടമ്മയുടെ പേരു
വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പിബി അംഗം ബൃന്ദ കാരാട്ടും തള്ളിപ്പറഞ്ഞു.
രാധാകൃഷ്ണന്റെ നടപടി തെറ്റാണ്. അങ്ങനെ പറയരുതായിരുന്നു. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കും. കളമശേരി, വടക്കാഞ്ചേരി വിഷയങ്ങളില്‍ ആരോപണവിധേയര്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടാകും, സീതാറാം യെച്ചൂരി പറഞ്ഞു.
ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഇക്കാര്യത്തില്‍ രാധാകൃഷ്ണന് മാപ്പു പറയണം. വടക്കാഞ്ചേരി പീഡനക്കേസ് ആരെങ്കിലും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍
അവര്‍ക്കെതിരെയും നടപടി ആവശ്യമാണ്, പിബി അംഗമായ ബൃന്ദ കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: