തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിന്റെ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.പി. ശശികല ടീച്ചറെ കള്ളക്കേസില്‍പ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു.
ജാതിമത വിവേചനങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്ക്കരിക്കലാണ് ടീച്ചറുടെ പ്രധാന പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി ഭരണകൂടം നടത്തുന്ന വര്‍ഗ്ഗീയ വിവേചനങ്ങള്‍ ടീച്ചര്‍ തുറന്നു കാട്ടാറുമുണ്ട്. അത് തെറ്റായത് ചൂണ്ടിക്കാട്ടുകമാത്രമാണ്.
ഇത്തരം നിലപാടുകളില്‍ വിറളിപൂണ്ട സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ടീര്ച്ചര്ക്കെതിരെ കള്ളക്കേസെടുത്തിരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ തീവ്രവാദ സംഘടനകളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് ശശികല ടീച്ചറെ വേട്ടയാടാനുള്ള നീക്കത്തെ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ടി.എ. നാരായണന് അദ്ധ്യക്ഷനായിരുന്നു. എബിആര്‍എസ്എം ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടകി കെ. മോഹനകണ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, സംഘടനാസെക്രട്ടറി എ. ബാലകൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ അശോക് ബാദൂര്‍, ബി. ഭാസ്കര, എന്‍. വിനോദ്, സെക്രട്ടറി കെ.എസ്. ജയചന്ദ്രന്, ട്രഷറര്‍ എം. ശിവദാസ്, ആര്. ജിഗി, എന്‍. സത്യഭാമ, കെ. സ്മിത, പി. ശ്രീദേവി, ഇ.കെ. ഹേമ, എം. ഗീത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: