ബംഗളൂരു: കര്‍ണാടകയില്‍ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു കന്നഡ സിനിമാ താരങ്ങള്‍ മരിച്ചതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
തിങ്കളാഴ്ചയാണ് ബംഗളൂരുവിനു 35 കിലോമീറ്റര്‍ പടിഞ്ഞാറ് മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തി ഗുഡി എന്ന ചിത്രത്തിന്റെ അതിസാഹസികമായ ക്ലൈമാക്സ് രംഗങ്ങളാണ് തടാകത്തിന് സമീപം ചിത്രീകരിച്ചിരുന്നത്.
ചിത്രത്തില്‍ പ്രതിനായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടു പേര് ഒഴുക്കില്‍പെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി. കാണാതായ ഉദയ്, അനില്‍ എന്നിവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്സും പോലീസും തെരച്ചില്‍ തുടരുകയാണ്.
അതിനിടെ തിപ്പഗൊണ്ടനഹള്ളി തടാകത്തിന്റെ അടിത്തട്ടില്‍ ചില വസ്ത്രങ്ങള്‍ കണ്ടെത്തിയതായി വിവരങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് കാണാതായ നടന്മാരുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
#WATCH: Two Kannada actors missing after they jumped from a chopper into Thippagondanahalli Reservoir during a movie shoot in Bengaluru. pic.twitter.com/MBTzbicvxl
— ANI (@ANI) November 7, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: