കോഴിക്കോട്: ശ്വാസകോശാര്‍ബുദത്തിന്റെ നിരക്ക് കോഴിക്കോട്ടും ഉയരുന്നതായി അര്‍ബുദ ചികിത്സാവിദഗ്ധര്‍. ശരാശരി 5 ശതമാനത്തിനടുത്താണ് രോഗികളുടെ എണ്ണത്തില്‍ എല്ലാ വര്ഷവുമുള്ളവര് ധനം അര്‍ബുദ ചികിത്സാവിദഗ്ധനും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ പ്രൊഫസറും റേഡിയേഷന് ഓങ്കോളജിസ്റ്റുമായ ഡോ. എ. സുധാകരന് പറയുന്നു.
ചികിത്സിച്ച് പൂര്‍ണമായും സുഖപ്പെടാന്‍ ഏറെ പ്രയാസമുള്ള രോഗമാണ് ശ്വാസകോശാര്‍ബുദം. പുകയില ഉല്പന്നങ്ങള് പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് ഇതിനെതിരെയുള്ള പ്രധാന മുന്‍കരുതല്‍. മലിനമായ അന്തരീക്ഷവും രോഗത്തിന് കാരണമാകുന്നുണ്ട്, കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ: കെ.വി.ഗംഗാധരന് പറഞ്ഞു.
ശ്വാസകോശാര്‍ബുദത്തില്‍ രോഗം നേരത്തെ കണ്ടുപിടിക്കപ്പെടാത്തതാണ് പലപ്പോഴും മരണകാരണമാകുന്നത്. സാധാരണഗതിയില്‍ ഇത് ട്യൂബര്‍കുലോസിസ് എന്ന് തെറ്റായി രോഗനിര്‍ണയം ചെയ്യാറാണ് പതിവ്. ഒടുവില്‍ അര്‍ബുദ ചികിത്സയ്ക്ക് എത്തുമ്പോഴേക്കും ഏറെവൈകിപ്പോകും. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ഭാരംകുറയല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഉടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാകുക എന്നതാണ് ശ്വാസകോശാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള പ്രധാന മാര്‍ഗം.ഇന്ത്യയില്‍ ഒരു വര്‍ഷം 63,000 പുതിയ ശ്വാസകോശാര്ബുദങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സറുകളില്‍ 6.9 ശതമാനമാണിത്. അതേസമയം ഒരിക്കലും പുകവലിക്കാത്തവരിലും രോഗം കണ്ടുവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ജെനറ്റിക് കാരണങ്ങള്‍ തുടങ്ങിയവയാണ് ഈ രോഗികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: