വടകര: നഗരത്തിലും നാട്ടിന്‍പുറങ്ങളിലും വീണ്ടും പ്ലാസ്റ്റിക് കലര്‍ന്ന അരിവില്‍പ്പന സജ്ജീവമാകുന്നു. ആരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം അരിവില്‍പ്പന അറിഞ്ഞിട്ടും ഇതു തടയാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വളരെ തിളക്കം തോന്നിപ്പിക്കുന്നതിനാല്‍ ഈ അരി ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ഇത് വീട്ടില്‍ കൊണ്ടുപോയി തിളപ്പിച്ചപ്പോളാണ് പ്ലാസ്റ്റിക്കിന്റെ അംശം കലര്‍ന്ന പാട പാത്രത്തിന്റെ അരികില്‍ നിന്ന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: