നാദാപുരം: കഴിഞ്ഞ വേനലില്‍ മേഖലയില്‍ വ്യാപകമായി തെങ്ങ് ഉണങ്ങി നശിച്ചതിന് പുറമെ നാളീകേരത്തിന്റെ വില കുത്തനെ കുറഞ്ഞു .
കേരളത്തിലെ 27 ലക്ഷത്തോളം വരുന്ന കേരകര്‍ഷകരെ ദുരിതത്തിലാക്കി എക്കാലത്തെയും കുറഞ്ഞ വിലയിലേക്ക് തേങ്ങയുടെ വില കിലോയ്ക്ക് പതിനഞ്ച് രൂപയായി കുത്തനെ കുറഞ്ഞു .നാളീകേരകര്ഷകരെ സഹായിക്കാന്‍ 1987 ല്‍ കേരള സര്‍ക്കാര്‍ രൂപം കൊടുത്ത കേരഫെഡ് കൃഷിഭവന് മുഖാന്തരം നടപ്പിലാക്കിയിരുന്ന നാളീകര സംഭരണം കഴിഞ്ഞ മാസം നിര്‍ത്തലാക്കിയതോടെ തെങ്ങ് കൃഷി ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണ് .
പൊതുവിപണിയില്‍ കിലോയ്ക്ക് പതിനഞ്ച് രൂപയ്ക്ക് വിപണനം നടക്കുമ്പോള്‍ കേരഫെഡ് കിലോയ്ക്ക് ഇരുപത്തിഞ്ച് രൂപ നല്‍കിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അറുപതുകോടി രൂപയായിരുന്നു കര്‍ഷകര്‍ക്ക് കേരഫെഡ് നല്കാനുണ്ടായിന്ന കുടിശ്ശിക എന്നാല്‍ ഇപ്പോള്‍ അത് 74 കോടി രൂപയായി ഉയര്‍ന്നു .ഈ വര്‍ഷം ജൂണ്‍ മുതല്‍ ഒരു രൂപപോലും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല .നാദാപുരം കുറ്റിയാടി മേഖലയില്‍ മാത്രം ഒന്നരകോടി രൂപയിലധികം കേരഫെഡ് കര്‍ഷകര്‍ക്ക് നല്‍കാനുണ്ട് .തങ്ങള്‍ക്കു കിട്ടാനുള്ള പണത്തിന് വേണ്ടി കര്‍ഷകര്‍ നാലുമാസമായി കൃഷിഭവനുകളിലും ബാങ്കുകളിലുമായി കയറിയങ്ങുകയാണ് .അതേസമയം ആറുമാസം മുന്‍പ് ഇരുപത്തി അഞ്ചുരൂപയുണ്ടായിരുന്ന പൊതിച്ചതേങ്ങ അന്യസംസ്ഥാന ലോബികളുടെ പിടിയിലായതോടെയാണ് വിലകുത്തനെ കുറയാന്‍ കാരണമായതെന്നാണ് വ്യാപരികളുടെ വാദം .തമിഴ്നാട്ടിലേക്ക് ദിവസേന ലക്ഷക്കണക്കിന് തേങ്ങയാണ് ദിവസംതോറും കേരളത്തില്‍ നിന്ന് കയറ്റുന്നത് .കേരഫെഡ് സംഭരണം നിര്‍ത്തിയതോടെ അന്യസംസ്ഥാന ലോബികള്‍ക്കു കിട്ടിയവിലയ്ക്ക് നാളീകേരം വില്‍ക്കേണ്ട അവസ്ഥയിലാണ് കേരകര്‍ഷകര്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: