കായംകുളം: വടക്കാഞ്ചേരി പീഡന കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ ജയന്തനെതിരേ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് രംഗത്ത്.
ജയന്തന്റെ മുഖത്ത് കള്ളലക്ഷണമുണ്ടെന്നും അയാള്‍ നല്ല സഖാവല്ലെന്നുമായിരുന്നു സുധാകരന്റെ വിമര്‍ശനം. വടക്കാഞ്ചേരി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സ്വന്തമായി കൃഷി ചെയ്ത് മാതൃകയാകണം. കര്‍ഷകരുടെ മാത്രം ജോലിയല്ല കൃഷിപ്പണി എന്ന് സമൂഹം മനസിലാക്കണം. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാത്ത ഒരാളെയും ഇനിയും പഞ്ചായത്ത് മെമ്പര്‍മാരായി തെരഞ്ഞെടുക്കരുതെന്നും അവരെ മത്സരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരും എംഎല്‍എമാരും കൃഷി ചെയ്യണം. അലക്കിത്തേച്ച ഉടുപ്പിട്ടു നടക്കുന്നതല്ല രാഷ്ര്ടീയം. നേതാക്കള്‍ അഴിമതിക്കു കൂട്ടുനില്‍ക്കരുത്. ദീര്‍ഘനാള്‍ എംഎല്‍എ സ്ഥാനം ലഭിച്ചാല്‍ ചിലര്‍ക്ക് തലക്കനമാണ്. യുഡിഎഫ് ഭരണകാലത്ത് ചില മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതിയുടെ ആറാട്ട് നടത്തുകയായിരുന്നു. ഈ സര്‍ക്കാര്‍ വികസന ഭരണമാണ് ലക്ഷ്യമിടുന്നത്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലന്നും ജി.സുധാകരന് കൂട്ടിച്ചേര്‍ത്തു.
കായംകുളത്ത് കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: