പത്തനംതിട്ട: ശബരിമല പൂങ്കാവനത്തില്‍ ഹെലികോപ്ടര്‍ സൗകര്യമൊരുങ്ങുന്നു. തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിലാണ് ഹെലിപ്പാടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. സന്നിധാനത്ത് അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഇതു നേരിടുന്നതിനാണ് ദേവസ്വം ബോര്‍ഡ് സംവിധാനം ഒരുക്കിയത്.
60 ലക്ഷം രൂപാ ചിലവിലാണ് നിലയ്ക്കലില്‍ രണ്ട് ഡബിള്‍ എന്ജിന് ഹെലികോപ്ടറുകള്‍ക്ക് ഒരേസമയം ഇറങ്ങാനുള്ള സൗകര്യം ഒരുക്കിയത്. തീര്‍ത്ഥാടനക്കാലത്ത് എയര്‍ ആംബുലന്‍സിലൂടെ സേവനം ലഭ്യമാക്കാനും ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം സന്നിധാനത്ത് പാണ്ടിത്താവളത്തിലും ഹെലിപാഡ് നിര്‍മ്മിക്കാനുള്ള സാധ്യത തേടുന്നുണ്ട്.
എന്നാല്‍ മുമ്പ് ശരംകുത്തിയില്‍ ഹെലിപാഡ് നിര്‍മ്മിക്കാനുള്ള ശ്രമം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പെരിയാര്‍ കടുവാസങ്കേതതത്തിലുള്പ്പെട്ട ശബരിമല പൂങ്കാവനത്തില്‍ വനനിയമവും ഇതിന് തടസ്സമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: