ജയ്പൂര്‍: പാക്കിസ്ഥാനിലെ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജയിലില്‍ മരണ ശിക്ഷ കാത്തുകിടക്കുന്ന സരബ് ജിത്ത് സിങ്ങിനെ മാനുഷിക പരിഗണന നല്കി വിട്ടയ്ക്കണമെന്ന് രാജസ്ഥാന് സന്ദര്‍ശിക്കാനെത്തുന്ന പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് അപേക്ഷിക്കുമെന്ന് സരബ്ജിത്തിന്റെ സഹോദരി പറഞ്ഞു.
സ്വകാര്യ സന്ദര്‍ശനത്തിനായി ഇന്ന് അജ്മീര്‍ ദര്‍ഗയിലെത്തുന്ന സര്‍ദാരിയെ കണ്ട് സരബ്ജിത്തിനെ വിട്ടയ്ക്കാന്‍ അപേക്ഷിക്കുമെന്ന് സഹോദരി ദല്‍ബിര്‍ കൗര്‍ പറഞ്ഞു. സഹോദരനുവേണ്ടിയുള്ള ദയാഹര്‍ജി സര്‍ദാരിയുടെ പരിഗണനയിലുണ്ടെന്നും, സഹോദരനെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുമെന്നും അവര്‍ അറിയിച്ചു. അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുവാന്‍ സര്‍ദാരി എത്തുന്ന വേളയില്‍ ഞാനും തന്റെ സഹോദരനെ വിട്ടയ്ക്കണമെന്ന പ്രാര്‍ത്ഥനയുമായി അവിടെ പോകുമെന്നും അത് സര്‍ദാരിയുടെ കയ്യിലാണെന്നും ദല്ബര് കൗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സഹോദരന്റെ മേലെയുള്ള കേസ് തെറ്റിദ്ധാരണമൂലം ഉണ്ടായതാണെന്നും, 22 വര്‍ഷത്തിലധികം ജയില്‍ വാസം അനുഭവിച്ച സഹോദരനെ പാക്കിസ്ഥാന് സര്‍ക്കാര്‍ വിട്ടയ്ക്കണമെന്നും അവര്‍ പറഞ്ഞു. 1990ല്‍ നാല് ബേംബ് സ്ഫോടനങ്ങളില്‍ 14 പേര്‍കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞാണ് സരബ്ജിത്തിന് മരണശിക്ഷ വിധിച്ചത്. തെറ്റിദ്ധാരണയുടെ പേരിലാണ് സരബ്ജിത്തിന്റെ മേല്‍ ബോംബുസ്ഫോടന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. 2008ല്‍ സരബ്ജിത്തിനെ വധ ശിക്ഷയ്ക്കു വിധേയമാക്കേണ്ടതായിരുന്നു. പക്ഷേ പ്രധാനമന്ത്രി യുസഫ് റാസ ഗിലാനി ഇടപെട്ട് വധശിക്ഷ മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: