അമ്പലപ്പുഴ: സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ നരകയാതനയില്‍. മാനസിക സംഘര്‍ഷം നേരിടുന്ന കുടുംബങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയാകുന്നു. പുറക്കാട് പഞ്ചായത്തില്‍ കരൂര്‍ ഗവ: എല്‍പി സ്കൂളില്‍ മൂന്നു വര്ഷമായികഴിയുന്ന എട്ടോളം കുടുമ്പങ്ങളാണ് മാനസിക സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുന്നത്.
ഇതില്‍ ഒരു കുടുംബത്തിലെ സ്ത്രി കഴിഞ്ഞ ദിവസം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. നൂറ്റി അറുപതോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തി വരുന്നത്. ഇവര്‍ പഠിക്കുന്ന ക്ലാസ് മുറികളോട് ചേര്‍ന്നുള്ള മുറികളാണ് വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്.
ഇത് വിദ്യാര്‍ത്ഥികള്‍ക്കും താമസിക്കുന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറി. എന്നാല്‍ ഇത് മനസിലാക്കി ഇവരെ പുനരധിവസിപ്പിക്കാനോ സ്ക്കൂളില്‍ നിന്ന് മറ്റ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുവാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതോടെ പല കുടുംബങ്ങളും മാനസിക സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ഇത് ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പാടിലാക്കി.
ഇക്കാരണത്താല്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് മാറ്റുവാന്‍ രക്ഷകര്‍ത്താക്കളും തയ്യാറാകുന്ന അവസ്ഥ വന്നാല്‍ ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സര്‍ക്കാര്‍ സ്കൂള്‍ ഇല്ലാതാകാനാണ് സാദ്ധ്യത. കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുരിതം കാണുവാന്‍ മനുഷ്യാവകാശ കമ്മീഷന് തയാറാകണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇവരുടെ പുനരധിവാസം അട്ടിമറിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നയം തന്നെയാണ് പാവങ്ങളുടെ പാര്‍ട്ടിയെന്ന് പ്രചരിപ്പിച്ച് അധികാരത്തില്‍ എത്തിയ ഇടതു സര്‍ക്കാരും ആവര്‍ത്തിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: