പുറക്കാട്: പുറക്കാട് ഗ്രേസിങ് ബ്ലോക്ക് പാടത്തെ നെല്ല് എടുക്കാത്തതില്‍ പ്രതിഷേധിച്ച് കന്നിട്ട കടവില്‍ നെല്ല് കയറ്റിവന്ന വളളങ്ങള്‍ കര്‍ഷകര്‍ തടഞ്ഞു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. പുറക്കാട് ഗ്രേസിങ് ബ്ലോക്ക് പാടത്തെ നെല്ലിന് കിന്റലിന് മുപ്പത് കിലോ കിഴിവ് മില്ല് ഉടമകള്‍ ആവശ്യപ്പെട്ടതാണ് കര്‍ഷകരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കരിനില മേഖലയില്‍ പത്തു കിലോയില്‍ കൂടുതല്‍ കിഴിവ് പാടില്ല എന്ന് തീരുമാനിച്ചതിനു പിന്നാലെയാണ് മില്ല് ഉടമകള്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ തുനിഞ്ഞത്. നിലവില്‍ അന്‍പതു ലോഡ് നെല്ലിനു മുകളിലാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇല്ലിച്ചിറയില്‍ നിന്ന് നെല്ല് കയറ്റിവന്ന എട്ടോളം വള്ളങ്ങള്‍ കര്‍ഷകര്‍ പുറക്കാട് കന്നിട്ട കടവില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴയില്‍ നിന്ന് പോലീസ് എത്തി കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ വള്ളങ്ങള്‍ വിട്ടയയ്ക്കുവാന്‍ തയാറായി. എന്നാല്‍ നെല്ല് സംഭരണത്തില്‍ തീരുമാനമുണ്ടായില്ലങ്കില്‍ ദേശീയ പാത ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: