ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെയും പ്രവേശന സംബന്ധിയായി ഒ.വി. ഉഷ എഴുതിയ ലേഖനവും അതിനുവന്ന ചില മറുപടികളും വായിക്കുകയുണ്ടായി. ഈ വിഷയത്തില്‍, ചില അവിശ്വാസികളായ ഇടതുപക്ഷ ചിന്താഗതിക്കാരായ സ്ത്രീകളുടെ അവകാശവാദത്തോടു യോജിക്കാന്‍ കഴിയുന്നില്ല.
ശബരിമലയിലെ ഇപ്പോഴത്തെ വിശ്വാസപരമായ സമരം ഭക്തജനങ്ങളുടെയോ, ദേവസ്വം ബോര്‍ഡിന്റെയോ, തന്ത്രിയുടെയോ അല്ലെങ്കില്‍ പന്തളം രാജകുടുംബത്തിന്റെയോ യുദ്ധമല്ല.
ഈ യുദ്ധം ഞലമറ്യഠീണമശ േടീമിന്റെയും യുദ്ധമല്ല. ഇത് ശബരിമലയിലെ നിത്യബ്രഹ്മചാരിയായ ഭഗവാന് അയ്യപ്പസ്വാമിയുടെ സ്വത്വവും അസ്തിത്വവും വ്യക്തിത്വവും സംരക്ഷിക്കാനുള്ള യുദ്ധമാണ്. ഞലമറ്യഠീണമശ േടീം നയിക്കുന്നത് ഭഗവാന്റെ സ്വന്തം യുദ്ധം മാത്രമാണ്. ഈ യുദ്ധത്തിന്റെ ഭാഗമാകുന്ന ദേവസ്വം ബോര്‍ഡും ഞലമറ്യഠീണമശ േടീമും ദേവസ്വം ബോര്‍ഡും അയ്യപ്പ സേവാ സംഘവും, തന്ത്രിയും പൂജാരിയും മറ്റു ഭക്തജനങ്ങളും ഭഗവാന്റെ പോരാളികള്‍ ആണ്.
ഇവിടെ ഭക്തജനങ്ങള്‍ നേരിടുന്ന ഒരേ ഒരു ഭീഷണി, നൂറ്റാണ്ടുകളായി അവരുടെ ആരാധ്യദേവതയായി വിലസിയിരുന്ന അയ്യപ്പസ്വാമിയുടെ സ്വത്വത്തെയും അസ്തിത്വത്തെയും തകര്‍ക്കാന്‍ അവിശ്വാസികളും നിരീശ്വരവാദികളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന തത്വശാസ്ത്രത്തെയും അനുവദിക്കണോ എന്നതാണ്. പുരോഗമനത്തിന്റെ പേരില്‍ ഭഗവാനെ തന്നെ ഇല്ലാതാക്കാന്‍ അനുവദിക്കണോ?
ഹൈന്ദവ ആചാരങ്ങളിലും ദൈവസങ്കല്പങ്ങളിലും വിശ്വാസമുള്ള ഭക്തജനങ്ങളായ സ്ത്രീകള്‍ ഒരു കാര്യം ഓര്‍ക്കുക. ശബരിമലയിലെ നിലവിലുള്ള നിയമം സ്ത്രീകളുടെ ആര്‍ത്തവത്തെയോ, തന്ത്രി ശാന്തിമാരുടെ ‘പുരുഷമേധാവിത്വ’ സ്വഭാവത്തെയോ സംബന്ധിച്ചുള്ളതല്ല.
കല്ലും മുള്ളും ചവിട്ടി കഠിനമായ മലകയറ്റം നടത്താന്‍ സ്ത്രീകള്‍ പ്രാപ്തരല്ല എന്ന കാരണംകൊണ്ടും അല്ല ഈ വിലക്ക്. അങ്ങനെ ആയിരുന്നെങ്കില്‍ പത്തു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെയും അവിടെ ദര്‍ശനത്തിനു അനുവദിക്കുമായിരുന്നോ? അവിടത്തെ ഈ വിലക്ക് ശബരിമലയിലെ അയ്യപ്പസ്വാമി നിത്യബ്രഹ്മചാരിയാണ്, അതുകൊണ്ടുതന്നെ, യുവതികളുടെ സാമീപ്യത്തില്‍നിന്ന് കഴിയുന്നതും അകന്നുനില്ക്കണം എന്നുമുള്ള ദേവതാസങ്കല്പത്തെ മാത്രം ആധാരമാക്കി ഉള്ളതാണ്.
അതുകൊണ്ട് ഉള്ളില്‍ അയ്യപ്പഭക്തി ലവലേശം എങ്കിലുമുള്ള യഥാര്‍ത്ഥ ഭക്തകളായ സ്ത്രീകള്‍ ചിന്തിക്കുക, ഭക്തജനങ്ങളുടെ ആരാധനാമൂര്‍ത്തിയായ അയ്യപ്പ സ്വാമിയുടെ സ്വത്വം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍, പിന്നെ ആരെ കാണാന്‍ വേണ്ടിയാണ് ഭക്തജനങ്ങള്‍ ശബരിമലയില്‍ പോകുന്നത്?
എന്റെ അഭിപ്രായത്തില്‍, ശബരിമലയില്‍ ദര്‍ശനത്തിനുവരുന്ന ഭക്തജനങ്ങള്‍ എല്ലാവരും തലയില്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി മാത്രം ദര്‍ശനം നടത്തിയാല്‍ മതി. അല്ലാതെ വിനോദയാത്രയ്ക്കായി വേഷംകെട്ടി പോകുന്നവര്‍, അവര്‍ എത്ര കൊലകൊമ്പന്മാരായാലും, പതിനെട്ടാം പടിയുടെ താഴെവരെ മാത്രം വന്നാല്‍ മതി എന്നും കര്‍ശനമായ നിയമം നടപ്പിലാക്കണം.
ശങ്കരന്.എന്‍.വി
തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: