കോതമംഗലം: വേങ്ങൂര്‍ പൊങ്ങന്‍ചുവട് ആദിവാസികുടിയിലെ ഏഴ് കുട്ടികളെ ബാലഭവന് നടത്തിപ്പുകാരുടെ പീഡനത്തെതുടര്‍ന്ന് പരിക്ക്പറ്റി കോതമംഗലം താ ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
ഏഴ്കുട്ടികളും ചാലക്കുടി അഷ്ടമിച്ചിറയിലെ വൈന്തല സെന്റ്ആന്റണിസ് അന്തേവാസികളായി രുന്നു. വേങ്ങൂര്‍ പഞ്ചായത്തില്‍പ്പെടുന്ന ഇടമലയാര്‍ വനമേഖല യില്‍പ്പെടുന്ന ആദിവാസി കുടിയായ പോങ്ങന്‍ചുവട് ഭാഗത്തെ താമസക്കാരാണ്. നിര്‍ധനരായ കുട്ടികളെ സംരക്ഷിച്ചുകൊള്ളാമെന്നും വിദ്യാഭ്യാസം നല്കി കൊള്ളാമെന്നും രക്ഷിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് മൂന്നു വര്‍ഷംമുമ്പ് ബാലഭവന് നടത്തിപ്പുകാര്‍ കുട്ടികളെ കൂട്ടിക്കൊണ്ടു പോയത്.
എന്നാല്‍ ബാലഭവന് ന്ടത്തിപ്പുകാര് സ്വന്തം കൃഷിയിടത്തിലെ ജോലിക്കായി ഒന്‍പതിനും 13നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇത്തരത്തില്‍ കഠിന ജോലി ചെയ്യാതിരുന്ന കുട്ടികളെ പീഡിപ്പിക്കുന്നതും പതിവായിരുന്നു.
ബാലഭവന് നടത്തിപ്പുകാരുടെ പീഡനത്തെ തുടര്‍ന്ന് കുട്ടികള്‍ അവിടെനിന്നും കഴിഞ്ഞദിവസം രക്ഷപ്പെടുകയായിരുന്നു.
ചെറിയ തെറ്റുകള്ക്ക്പോലും കഠിന മര്‍ദ്ദനമാണ് അരങ്ങേറിയിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഹോസ്റ്റല്‍ വരാന്തയിലുടെ ഓടിച്ചിട്ട് തല്ലുകയും മുട്ടുകുത്തി അപേക്ഷിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നതായും കുട്ടികള്‍ വെളിപ്പെടുത്തി. കുട്ടികളെ കാണാനില്ലെന്ന് ബാലഭവന് നട ത്തിപ്പുകാര് തന്നെ രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കൊരട്ടിയില്‍നിന്നും കണ്ടെത്തിയത്. വീട്ടില്‍ എത്തിച്ച കുട്ടികളുടെ കൈകാലുകള്‍ക്ക് അടികൊണ്ട് പൊട്ടിയപാടുകള് ഉണ്ടായിരുന്നു. അവശരായ കുട്ടികളെ ഇതേതുടര്‍ന്ന് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശി പ്പിക്കുകയായിരുന്നു.
മാള പോലിസ് കോതമംഗലത്തെത്തി കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി എന്നിവരും ആശുപത്രിയി ല്‍ എത്തി. എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചവരെ രക്ഷിക്കുന്നതിന് മെഴിമാറ്റിക്കുന്നതടക്കമുള്ള നീക്കവും നടക്കുന്നതായും ആക്ഷപമുയര്‍ന്നിട്ടുണ്ട്.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടികളെ ബിജെപി നേതാക്കളായ ഇ.ടി.നടരാജന്, പി.കെ.ബാബു, മനോജ് കാനാട്ട്, അനില്ഞാളുമഠം എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: