വാഷിങ്ടെണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനിടെ ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് എത്തി നോക്കിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിവാദത്തില്‍. മാന്‍ഹട്ടനിലെ പോളിംഗ് സ്റ്റേഷനില്‍ ഭാര്യ മെലാനിയ വോട്ട് ചെയ്യുമ്പോള്‍ ബാലറ്റിലേക്ക് ഒളിഞ്ഞു നോക്കുന്ന ട്രംപിന്റെ ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
അതേസമയം, സ്ട്രീറ്റ് ലൈബ്രറിയില്‍ വോട്ട് ചെയ്യാനെത്തിയ ട്രംപിന്റെ മകന് എറിക്കും വിവാദത്തിലായി. ഭാര്യ ലാറി യുസാന്‍ വോട്ട് രേഖപ്പെടുത്തുന്നത് ഒളിഞ്ഞുനോക്കിയ എറിക് ബാലറ്റ് പേപ്പറിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അച്ഛനായി വോട്ട് രേഖപ്പെടുത്താനായതില്‍ അഭിമാനിക്കുന്നു. രാജ്യത്തിനായി അദ്ദേഹം വലിയ കാര്യങ്ങള്‍ ചെയ്യും എന്ന കുറിപ്പോടെയായിരുന്നു എറികിന്റെ ട്വീറ്റ്.
സംഭവം വിവാദമായതോടെ എറിക് ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ ഇതിനോടകം ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ന്യൂയോര്‍ക്കിലെ നിയമമനുസരിച്ച് വോട്ട് രേഖപ്പെടുത്തിയ ഏതെങ്കിലും വഴി ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിക്കുന്നതു കുറ്റകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: