സ്വന്തം ലേഖകന്‍
നാദാപുരം : വിലങ്ങാട് കുറ്റല്ലൂരിലെ പറക്കാട്ടെ ആദിവാസികള്‍ക്ക് ഒരുമാസത്തെ സൗജന്യ റേഷന്‍ അരിവാങ്ങാന്‍ ചെലവ് 2500 രൂപയാത്രചെയ്യേണ്ടത് അറുപത് കിലോമീറ്റര്‍ .കോഴിക്കോട് ജില്ലയിലെ വിലങ്ങാട് നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള കണ്ണവം വനത്തോട് ചേര്‍ന്ന് കിടക്കുന്ന പറക്കാട്കോളനിയിലെ ആദിവാസികളുടെ വര്‍ഷങ്ങളായുള്ള ദുരിതങ്ങള്‍ക്ക് അറുതിയില്ല. കണ്ണൂര്‍ കോഴിക്കോട് അതിര്‍ത്തി പ്രദേശമാണ് ഇത് .വിലങ്ങാട് നിന്നും ഒന്‍പത് കിലോമീറ്റര്‍ പോയാല്‍ പ്രകൃതി കനിഞ്ഞു നല്കിയ ചെറുഅരുവികളും ഹരിതഭംഗി തുളുമ്പിനില്ക്കുന്ന കുന്നിന്‍ചെരിവുകളുമുള്ള കുറ്റല്ലൂര്‍ എന്ന ആദിവാസികോളനി. ഇവിടെനിന്നും ചെങ്കുത്തായഉരുളന്‍കല്ലുകള്‍ഉള്ള മണ്‍പാതതാണ്ടി ഏകദേശം പത്തുകിലോമീറ്റര്‍ അകലെയാണ് കണ്ണവം ഫോറസ്റ്റിനോട് ചേര്‍ന്ന് കിടക്കുന്ന പറക്കാട് ആദിവാസികോളനി. ഇവിടെ കുറിച്യവിഭാഗത്തില്‍ നാല്‍പ്പത്തിരണ്ട് കുടുംബങ്ങളാണ് കഴിയുന്നത്. കണ്ണൂര്‍ ജില്ലയിലെ കോളാട് ഗ്രാമപഞ്ചായത്തിലാണ് രേഖാപരമായി ഇവര്‍. എഴുപത്തിയഞ്ച് വര്‍ഷത്തോളമായി താമസം റേഷന്‍ അരിവാങ്ങണമെങ്കില്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ കണ്ണവം വനത്തിലൂടെ വേണം ചെമ്പുക്കടവിലുള്ള കോളയാട് ടൗണിലുള്ള റേഷന്‍ കടയില്‍ എത്താന്‍ . വനത്തിലൂടെ റോഡ് വേണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട് .അതേസമയം കാട്ടാനകളും മറ്റുകാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഈ വനത്തിലൂടെ ഉള്ള യാത്ര ഒഴിവാക്കി വിലങ്ങാട് വഴി 2500 വണ്ടിക്കൂലി നല്‍കിയാണ്ആശുപത്രിയിലേക്കും റേഷന്‍കടയിലേക്കും ഇവരുടെ യാത്ര. സര്‍ക്കാര്‍ നല്കുന്ന സൗജന്യറേഷന് വാങ്ങാനും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും പോകണമെങ്കില്‍ അറുപത് കിലോമീറ്റര്‍ ചുറ്റി വാഹനങ്ങള്‍ക്ക് വന്‍തുക വാടകനല്കി പോകേണ്ട അവസ്ഥയിലാണ് ഈ കാടിന്റെ മക്കള്‍ . തലമുറകളായി ഈ വനാതൃത്തി യില്‍ കാടിന്റെ കാവല്‍ക്കാരായി ജീവിതം ;തള്ളിനീക്കുന്ന ഈ സമൂഹത്തിനെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തേര്‍ത്തും അവഗണിക്കുകയാണ് .കുടിവെള്ളത്തിനായി കുന്നിന് മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന നീരുറവകളെയാണ് ഇവര്‍ ആശ്രയിക്കുന്നത് തങ്ങള്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയം അനുവദിച്ചുതരണമെന്നുമുള്ള കാലങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താല്‍ക്കാലിക പട്ടയം സര്‍ക്കാര്‍ നല്‍കിയെങ്കിലും ഈ പട്ടയമാണ് ഇവര്‍ക്ക് എപ്പോള്‍ വിനയാകുന്നത്. ഇത് ഉപയോഗിച്ച് ബാങ്ക് ലോണ്‍ എടുക്കാനോ മറ്റാവശ്യത്തിനോ പറ്റുന്നില്ല എന്നപരാതിയും ഇവര്‍ക്കുണ്ട് .ഇവര്‍താമസിക്കുന്ന ഭൂമിയില്‍ നിന്ന് വീട് നിര്‍മ്മാണ ആവശ്യത്തിന് മരം മുറിക്കാന്‍ സര്‍ക്കാര്‍ രേഖാമൂലം അനുവാദം നല്‍കിയിരുന്നെങ്കിലും മരം മുറിച്ചാല്‍ വനംവകുപ്പ് കേസ് എടുക്കുകയാണെന്ന് ഇവര്‍ പറയുന്നു .സ്ഥിരപട്ടയം അനുവദിച്ചുതണമെന്ന ആവശ്യവുമായി അന്നത്തെ പട്ടികജാതി വകുപ്പ് മന്ത്രി ജയലക്ഷ്മിയ്ക്ക് പരാതി നല്കി.
വര്‍ഷങ്ങളായി വനത്തിന്റെ കാവല്‍ക്കാരായി ജീവിക്കുകയും വന വിഭവങ്ങളായ തേനും ,പച്ചമരുന്നുകളും ശേഖരിച്ച് വില്‍പ്പനടത്തി ജീവിതമാര്‍ഗം കണ്ടെത്തുകയും ചെയ്തിരുന്ന ഇവരെ ഇപ്പോള്‍ മാവോയിസ്റ് ഭീഷഷണിയെ തുടര്‍ന്ന് വനത്തില്‍ പ്രവേശിക്കാന്‍ വനം വകുപ്പ് അനുമതിക്കുന്നില്ല .പതിനാലോളം വിദ്യാര്‍ത്ഥികളാണ് ഈ കോളനിയില്‍ ഉള്ളത് .പഠനത്തിലും സ്പോട്സിലും മുന്‍പന്തിയില്‍ നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമോ സാഹചര്യങ്ങളോ ഇല്ലാത്തതും ഈ സമൂഹം നേരിടുന്ന വെല്ലുവിളിയാണ് .ഇവര്‍ക്ക് സ്കൂളില്‍ പോകണമെങ്കില്‍ ഇരുപത് കിലോമീറ്റര്‍ ആകലെയുള്ള വാണിമേല്‍ ഗവണ്മെന്റ് സ്കൂളില്‍ എത്തണം .പിഞ്ചു കുട്ടികളടക്കം കാലത്ത് ആറുമണിക്ക് വീട്ടില്‍ നിന്ന് കാല്‍നടയായി നടന്നുപോയാല്‍ പത്തുമണിക്ക് സകൂളില്‍ എത്താന്‍കഴിയൂ വെന്നാണ് വെള്ളിയോട് ഗവണ്മെണ്ട് സ്കൂളില്‍ പഠിക്കുന്ന ശ്രീജിന എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: