തിരുവനന്തപുരം: ടോള്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി ജി.സുധാകരന് നിയമസഭയില്‍. വന്‍ തട്ടിപ്പാണ് ഇതിനു പിന്നില്‍. പദ്ധതിചെലവിന്റെ മുഴുവന്‍ തുകയും ലഭിച്ചിട്ടും ടോള്‍ നിര്‍ത്താത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരട്ടിയിലധികം തുക പിരിച്ചെടുത്തതായി കണ്ടെത്തി.
ടോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വകുപ്പിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കരാറുകാരന് എത്ര തുക പിരിച്ചെടുക്കുന്നു എന്ന് കണക്കില്ല. എറണാകുളം പുല്ലേപ്പടി ഓവര്‍ ബ്രിഡ്ജിലെ ടോള്‍ പിരിവ് ഒഴിവാക്കുന്നത് സംബന്ധിച്ച് സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ആദിവാസികളുടെ വായ്പ എഴുതിതള്ളിയതിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി മന്ത്രി എ.കെ. ബാലന് പറഞ്ഞു. മുന്‍ മന്ത്രി ജയലക്ഷമിയുടെ ബന്ധുവെന്ന നിലയില്‍ വായ്പ എഴുതിതള്ളാന്‍ അര്‍ഹതയുണ്ടെങ്കില്‍ ഒഴിവാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂരിലെ വികസന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ നടന്നു വരുന്നതായി മന്ത്രി ബാലന് പറഞ്ഞു.
സംസ്ഥാന ശിശുക്ഷേമ സമിതിയിലെ നിയമനങ്ങളും ക്രമക്കേടുകളും സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരുന്നതായി മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ആരോഗ്യമന്ത്രിക്ക് വേണ്ടി മറുപടി നല്കി. വര്‍ഷങ്ങളായി ശിശുക്ഷേമ സമിതിയില്‍ ജോലി നോക്കി വന്നിരുന്ന 37 പേരെ മുന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്ഥിരനിയമനം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
എല്‍ഐസി ഏജന്റുമാര്‍ക്ക് ക്ഷേമനിധി നല്‍കുന്നത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: