തിരുവനന്തപുരം: ഭാരതം അതിവിപുലമായ ശാസ്ത്രപാരമ്പര്യത്തിന്റെ കേദാരഭൂമിയാണെന്ന് തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. പൂജപ്പുര കൃഷ്ണന് നായര്‍. തപസ്യ തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാരസ്വതനിധി സമര്‍പ്പണ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദം, ധനുര്‍വ്വേദം, ജ്യോതിശാസ്ത്രം തുടങ്ങി നിരവധി ശാസ്ത്രഗ്രന്ഥങ്ങളിലൂടെ ബൃഹത്തായ സംഭാവനയാണ് ഭാരതം ലോകത്തിന് നല്‍കിയത്. ദൗര്‍ഭാഗ്യവശാല്‍ ഭാരതത്തില്‍ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ശാസ്ത്രപാരമ്പര്യത്തിന്റെ മഹിമയില്‍ അഭിമാനം കൊള്ളുന്ന തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കാതെപോയി. ലക്ഷോപലക്ഷം ഗ്രന്ഥസമുച്ചയങ്ങളുടെ കലവറയായിരുന്ന ഭാരതത്തില്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ഭാവിതലമുറയ്ക്ക് ഈ നാടിന്റെ ശാസ്ത്രപാരമ്പര്യത്തെ മനസ്സിലാക്കികൊടുക്കാനോ മനസ്സിലാക്കാനോ സാധിക്കാതെ വന്നത് അത്യന്തം ഖേദകരമാണ്.
ഇന്നത്തെ തലമുറ സമര്പ്പിതബുദ്ധിയോടുകൂടി ഭാരതത്തിന്റെ ശാസ്ത്ര പാരമ്പര്യത്തെ നിലനിര്‍ത്താനും പ്രചരിപ്പിക്കാനും മുമ്പോട്ടുവരണമെന്നും അത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തപസ്യ ജില്ല പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലത്തിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി തപസ്യ തിരുവനന്തപുരം മഹാനഗര്‍ സെക്രട്ടറി സജികുമാര്‍, ജോ. സെക്രട്ടറി എം.ടി.ബിനുരാജ് സംസാരിച്ചു. ഭാരതീയ വിചാരകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്.സഞ്ജയന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: