കുമളി: കേരളത്തിലെ പുതിയ വാഹന പ്രവേശന നികുതി ശബരിമലയിലേക്ക് എത്തുന്ന അന്യസംസ്ഥാനത്തുനിന്നുള്ള അയ്യപ്പ ഭക്തരെ ബാധിക്കും. കേരളത്തിലേക്ക് പ്രവേശിക്കുന്ന കര്‍ണ്ണാടക രജിസ്ട്രേഷന് ടാക്സി വാഹനങ്ങള്‍ക്കാണ് മുന്‍കാലങ്ങളെക്കാള്‍ ഇരട്ടി നികുതി തുക അടയ്ക്കേണ്ടി വരുന്നത്. 13 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന് ഏഴ് ദിവസത്തെ പെര്‍മിറ്റിന് 2400 രൂപയായിരുന്നു മുന്‍ വര്‍ഷത്തെ നികുതി. ഇപ്പോള്‍ ഇത് 4200 രൂപയായി വര്‍ദ്ധിപ്പിച്ചു.
മൂന്ന് മാസത്തെ പെര്‍മിറ്റ് എടുക്കുകയാണെങ്കില്‍ 45,000 രൂപയാണ് ഇതേവാഹനത്തിന് നല്‍കേണ്ടിവരുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് മാത്രം മതി. തമിഴ്നാടും കേരളവുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ മൂലാണ് നികുതി ഇളവ് അനുവദിച്ചിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ നിന്നും എത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കും കാര്യമായ നികുതിയില്ല.
കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയ്ക്ക് പോകുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന അതേ നികുതിയാണ് ഇപ്പോള്‍ കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പും ഈടാക്കുന്നത്.
കേരളസര്‍ക്കാരിന്റെ ഈ നടപടി മൂലം കീശ കാലിയാകുന്നത് അയ്യപ്പഭക്തരുടെതാണ്. 2016 ആഗസ്റ്റ് 19 മുതലാണ് പുതുക്കിയ നികുതി വാങ്ങാന്‍ തുടങ്ങിയത്. ഇതിന് ശേഷം കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്കെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് സമ്മതിക്കുന്നു.
കഴിഞ്ഞ മണ്ഡലകാലത്ത് കുമളി ചെക്ക് പോസ്റ്റില്‍ നിന്ന് ഒരു കോടി അറുപതു ലക്ഷം രൂപയാണ് വാഹന പ്രവേശന നികുതിയായി ലഭിച്ചത്. കുമളി ചെക്ക് പോസ്റ്റ് വഴിയാണ് അന്യസംസ്ഥാനത്തുനിന്നുള്ള കൂടുതല്‍ അയ്യപ്പന്മാര് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: