പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദിഖിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്ന കേസിലെ രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.
കോട്ടയം പനച്ചിക്കാട്, പൂവന്തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെക്കാലയില്‍ വീട്ടില്‍ രാജേഷ് കുമാര്‍ (43), പെരുമ്പായിക്കാട് വില്ലേജില്‍ മടത്തിപറമ്പ് വീട്ടില്‍ പരീതിന്റെ മകന് നസീര്‍ (46) എന്നിവരാണ് പെരുമ്പാവൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.സുദര്ശന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
കൃത്യത്തിന്ശേഷം ഒളിവില്‍ പോയ പ്രതികള്‍ പോലീസ് പിടിയിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് കോടതിയില്‍ കീഴടങ്ങിയത്. പ്രതികളെ ജില്ല ജയിലില്‍വച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമാണ് കസ്റ്റഡിയില്‍ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. 14 പ്രതികളുള്ള കേസില്‍ ഇനി 5 പേര്‍കൂടി പിടിയിലാകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: