കൊച്ചി: ലാവ്ലിന് കേസില്‍ അന്തിമ വാദം തുടങ്ങാന്‍ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സിബിഐയുടെ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനററല്‍ നടരാജന് ഹാജരായി വാദത്തിന് തയ്യാറാണെന്ന് അറിയിച്ചത്.
എന്നാല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന ബഞ്ച് അവധിയായതിനാല്‍ അതേ ബഞ്ച് തന്നെ പരിഗണിക്കുന്നതിനായി ഹര്‍ജി 29 ലേക്ക് മാറ്റി. ലാവ്ലിന് ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്.
1996 മുതല്‍ പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ലാവ്ലിന് കമ്പനിയുമായി ഉണ്ടാക്കിയ കരാറാണ് പിന്നീട് കേസിനിടയാക്കിയ ആരോപണങ്ങള്‍ക്ക് കാരണമായത്.
കരാറിലൂടെ പൊതു ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സിബിഐ യുടെ കേസ്. എന്നാല്‍, 2013 നവംബറില്‍ പിണറായി അടക്കം പ്രതികളെ കുറ്റവിമുക്തരാക്കി തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.
ഈ വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: