കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാടു കുന്ന് റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശനം. മന്ത്രിയും എംഎല്‍എയും നല് കിയ ഉറപ്പ് ലംഘിച്ചതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കിഫ്ബിയുടെ ആദ്യ പദ്ധതിയായി ഉള്‍പ്പെടുത്തി റോഡ് വികസനം നടപ്പാക്കുമെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രഖ്യാപനം പ്രാവര്‍ത്തി കമാക്കാത്തതില് പ്രതിഷേധിച്ചാണ് സമരമാരംഭിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്കിയ ഉറപ്പാണ് നേതാക്കള്‍ ലംഘിച്ചത്. വാഗ്ദാന ലംഘനം നടത്തി ജനങ്ങളെ വഞ്ചിക്കുകയും കിഫ്ബി യില്‍ റോഡ് ഉള്‍പെടുത്താത്തതിന് ഉദ്യോഗ സ്ഥരെ പഴിചാരി എം.എല്‍.എ. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറു കയാണ്. കിഫ്ബി യോഗം നടക്കുമ്പോള്‍ തിരുവനന്തപുരത്തുണ്ടായിട്ടും എം.എല്‍.എ. ഇക്കാര്യം അറിഞ്ഞില്ല എന്നത് അവിശ്വസനീ യമാണ്. കിഫ്ബിയില്‍ ഉള്‍പെടുത്തുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തെതുടര്‍ന്ന് കോര്പറേഷന് കൗണ്‍സില്‍ അഭിനന്ദന പ്രമേയം പോലും പാസാക്കിയിരുന്നു.
റോഡ് വികസനത്തിനായി നാലാം ഘട്ട സമരവുമായി മുന്നോട്ട് പോകാന്‍ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരിയില്‍ പ്രത്യക്ഷ സമരം ആരംഭിക്കും. റോഡ് വികസനത്തിനാവശ്യമായ 2.86 ഏക്കറിന്റെ സര്‍ക്കാര്‍ ഭൂമി വിട്ടുനല്കിയില്ലെങ്കില് ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ ഭൂമിയിലെ മതില് പൊളിക്കാന്‍ ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കും. നവംബര്‍ അവസാനം നഗരത്തിലെ റസിഡന്‍സ് അസോസിയേഷനുകള്‍, കലാസാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീപാര്‍ട്ടി പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ യോഗം ഈ മാസാവസാനം വിളിച്ചുചേര്‍ക്കും. യോഗത്തില്‍ മേയര്‍, എം.പി, എം.എല്‍.എ എന്നിവരെ പങ്കെടുപ്പിക്കും.
ആവശ്യമായ ഫണ്ട് ഉടനെ അനുവദി ക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാരെ വീണ്ടും കാണും. പ്രസിഡന്റ് ഡോ. എം.ജി. എസ്. നാരായണന് അധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു കട്ടിക്കാന, എം.പി. വാസുദേവന്‍, സി.ജെ. റോബിന്, തായാട്ട് ബാലന്, കെ.വി. സുനില്‍കുമാര്‍, പ്രദീപ് മാമ്പറ്റ, കെ.പി. വിജയകുമാര്‍, പി. സദാനന്ദന്, എം.ടി. തോമസ്, പി.എം.എ. നാസര്‍, ആര്.ജി. രമേശ്, പി.എ. ശശികുമാര്‍, എന്‍. ഭാഗ്യനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: