ദുബായ്: വിനോദ സഞ്ചാരമേഖലയില്‍ ദുബായിയുടെ സ്വപ്ന പദ്ധതികളില്‍ മുഖ്യമായ കൃത്രിമ വാട്ടര്‍ കനാല്‍ തുറന്നു.
3600 കോടി രൂപയിലേറെ ചെലവിട്ടു നിര്‍മ്മിച്ച കനാല്‍, ഷാല്ഖ് സെയ്ദ് റോഡ് മുതല്‍ അറേബ്യന്‍ ഗള്‍ഫ് വരെ 3.2 കിലോ മീറ്റര്‍ നീളത്തിലാണ്. വീതി 80 മുതല്‍ 12 മീറ്റര്‍ വരെ. ബിസിനസ് ബേയില്‍ തുടങ്ങി സഫാ പാര്‍ക്ക്, അല്‍ വാസ്ല് റോഡ്, ജുമേറിയ 2, ജുമേറിയ റോഡ് പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
ഇരു കരകളിലും കൂറ്റന്‍ കെട്ടിടങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അധികൃതര്‍ ഒരുക്കുന്നുണ്ട്. പുതിയ നിര്‍മ്മാണത്തിലൂടെ 6.4 മീറ്റര്‍ നീളത്തില്‍ പുതിയ തീരമേഖലയുണ്ടായി.
2013 ല്‍ അംഗീകരിച്ച പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് 4600 പേര് ജോലി ചെയ്ത് പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്നു മുതല്‍ കനാലില്‍ വാട്ടര്‍ ടാക്സികളും ഫെറികളും സര്‍വ്വീസ് തുടങ്ങും.
വിനോദ സഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ കുതിച്ചുച്ചാട്ടമാണ് ഇതിലൂടെ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം പദ്ധതി നാടിനു സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: