അമ്പലപ്പുഴ: കേബിളിടാനായി എടുത്ത കുഴി മരണക്കെണിയാകുന്നു. ദേശീയ പാതയില്‍ പുന്നപ്ര പവ്വര്‍ ഹൗസ് ജങ്ഷനിലെ കുഴിയാണ് അപകടക്കെണിയായി മാറുന്നത്. 110കെവി വൈദുതി കേബിള്‍ സ്ഥാപിയ്ക്കാനായി ഒരാഴ്ച മുമ്പാണ് റോഡരികില്‍ വന്‍കുഴി എടുത്തത്.
ഇത് വരെയും കേബിള്‍ സ്ഥാപിച്ച് കുഴി മൂടിയിട്ടില്ല. മുന്നറിയിപ്പു ബോര്‍ഡു സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകട സാദ്ധ്യത ഏറെയാണ്. കുഴിയുടെ അടുത്തെത്തിയെങ്കില്‍ മാത്രമേ മുന്നറിയിപ്പു ബോര്‍ഡ് കാണുവാന്‍ കഴിയുകയുള്ളൂ. വാഹനങ്ങള്‍ പെട്ടെന്ന് തിരിക്കുന്നത് അപകടത്തിനിടയാക്കും. ദേശീയ പാതയിലൂടെ സഞ്ചരിയ്ക്കുന്ന വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മരണക്കെണി ഒരുക്കുകയാണിത്. ബീച്ച് റോഡില്‍ നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടാന്‍ സാദ്ധ്യതയേറെയാണ്.
സന്ധ്യകഴിഞ്ഞാല്‍ തെരുവിളക്ക് തെളിയാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും ഇത് ഭീഷണിയാണ്. കുഴിയെടുത്താല്‍ ഉടന്‍ തന്നെ കേബിള്‍ സ്ഥാപിച്ച് കുഴി മൂടണമെന്ന് ദേശീയപാത വിഭാഗം അധികാരികള്‍ കെഎസ്ഇബി കരാറുകാരന് നിര് ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും ഇത് പാലിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: