തിരുവനന്തപുരം: വിദ്യുച്ഛക്തി മന്ത്രിയുടെ വാഗ്ദാനലംഘനത്തില് പ്രതിഷേധിച്ച് കെഎസ്ഇബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്സ് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2013 സപ്തംബര്‍ 29ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടിയത് ഡിസംബറില്‍ അവസാനിക്കുകയാണ്. 4300 ഒഴിവുകളാണ് കെഎസ്ഇബി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ 3000 പേര്‍ക്ക് പിഎസ്സി അഡൈ്വസ് മെമ്മോ അയച്ചു. ബാക്കി 1300 പേരുടെ കാര്യത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടും തീരുമാനമായിട്ടില്ല. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് നിയമനം നടക്കാത്തത്.
ബാക്കിയുള്ളവര്‍ക്ക് അഡൈ്വസ് മെമ്മോ അയയ്ക്കണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് സംയുക്തസമരസമിതി തിരുവോണത്തിന് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തിയിരുന്നു. വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും നാളിതുവരെയായിട്ടും ഒന്നും നടന്നില്ലെന്ന് അവര്‍ ആരോപിച്ചു. അതിനാലാണ് 15 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നതെന്ന് സംയുക്തസമരസമിതിക്കു വേണ്ടി ശ്രീകുമാര്‍ പന്മന, ഷജീദ് തേവലക്കര, സുനീര്‍ കരുനാഗപ്പള്ളി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: