ചേര്‍ത്തല: തുറവൂര്‍ മാധവം ബാലികാ സദനത്തിലെ പോലീസ് അതിക്രമം. പോലീസ് നിര പരാധികളെ പീഡിപ്പിക്കുന്നതായി പരാതി. രാപ്പകലില്ലാതെ വളമംഗലത്ത് പോലീസിന്റെ തേര്‍വാഴ്ച തുടരുകയാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളിലെത്തി സ്ത്രീകളെയുള്‍പ്പെടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പുരുഷന്മാര്ക്ക് വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. സം ഭ വ ദിവസം സ്ഥലത്തില്ലാതിരുന്നവരെ പോലും പോലീസ് വേട്ടയാടുകയാണ്.
വളമംഗലം തെക്ക് പഴമ്പള്ളിക്കാവിലെ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് കുത്തിയതോട് സിഐ യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുത്തിയതോട് സ്റ്റേഷന്റെ പരിധിയിലായിരുന്നിട്ടും പോലീസ് ഇയാളെ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.പി.കെ. ബിനോയിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ വിട്ടയച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഇയാള്‍ സി പി എം വിട്ട് ബിജെപിയിലെത്തിയത്. ഇതില്‍ വൈരാഗ്യമുള്ള പ്രദേശത്തെ ചില സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. സിപിഎം ക്രിമിനലുകളുടെ ചട്ടുകമായി പോലീസ് മാറുന്നുവെന്ന് വിമര്‍ശനമുണ്ട്. ഞായറാഴ്ച ബാലികാസദനത്തിലെ യുവതിയുടെ വിവാഹം കുത്തിയതോട് എസ്ഐ പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് യുവാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പോലീസ് അക്രമത്തില്‍ രണ്ട് ആര്‍എസ്എസ് നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബാലികാ സദനത്തില്‍ അതിക്രമം കാട്ടിയ എസ്ഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: