തൊടുപുഴ: മനുഷ്യാവകാശ കമ്മീഷനംഗം പി.മോഹനദാസ് നടത്തിയ സിറ്റിങ്ങില്‍ 84 പരാതികള്‍ ലഭിച്ചു. 34 പരാതിക്കാര്‍ മാത്രമാണ് സിറ്റിങ്ങില്‍ ഹാജരായത്. ഏഴ് പരാതികള്‍ പുതിയതായി പരിഗണിച്ചു. പരിഗണിച്ചവയില്‍ 19 എണ്ണം പരിഹരിച്ചു. ചികിത്സാ സഹായം സര്‍ക്കാര്‍ അനുവദിച്ചിട്ടും ലഭിച്ചില്ലെന്ന് കിടപ്പു രോഗിയുടെപരാതി പരിഗണിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവധിച്ച ഒരു ലക്ഷം രൂപാ ലഭിച്ചില്ലെന്ന കാണിച്ച് നെയ്യശേരി സ്വദേശിയായ പീറ്റര്‍ ജോസഫാണ് പരാതിയുമായെത്തിയത്. പരാതി അനുഭാവപൂര്‍വ്വം പരിഗണിച്ച ശേഷം അധികൃതരോട് റിപ്പോര്‍ട്ട് കമ്മീഷന് ആവശ്യപ്പെട്ടു. ക്യാന്‍സര്‍ രോഗ ബാധിതയായ വീട്ടമ്മയും ചികിത്സാ സഹായത്തിനായി പരാതിയുമായെത്തി. ഷുഗര്‍ ബാധിതയായ ഇവരെ പരിശോധനയില്ലാതെയാണ് റേഡിയേഷന് വിധേയമാക്കിയതെന്നും ഇതേ തുടര്‍ന്ന് ഇവരുടെ മൂന്നു വിരലുകള്‍ മുറിച്ച് നീക്കേണ്ടി വന്നതായും ഇവര്‍ കമ്മീഷന് മുന്നില്‍ പരാതി പറഞ്ഞു. ഇടുക്കി സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ പരാതിയും കമ്മീഷന് പരിഗണിച്ചു. 2014 നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് 2017 ജനവരിയില്‍ അവസാനിക്കും. എന്നാല്‍ വളരെക്കുറച്ച് നിയമനങ്ങള്‍ മാത്രമാണ് റാങ്ക് ലിസ്റ്റ് പ്രകാരം നടന്നിരിക്കുന്നത്. ജില്ലയില്‍ രണ്ട് ജില്ലാ ആശുപത്രി ഉല്‍പ്പടെ 64 ആശുപത്രികള്‍ ഉണ്ടായിട്ടും ലിസ്റ്റിലുള്ളവര്‍ക്ക് പരിഗണന നല്‍കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.വര്‍ഷങ്ങളോളം ജോലി ചെയ്തിട്ട് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന പരാതിയുമായി അധ്യാപിക മനുഷ്യാകാശ കമ്മീഷന് മുന്നില്‍ പരാതിയുമായി എത്തി. അടിമാലിയിലെ സ്വകാര്യ സ്കൂളിനെതിരെയ
ാണ് പരാതി. ഒന്‍പത് വര്‍ഷം ജോലി ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പിലിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.പിഎഫ്,ഗ്രാറ്റുവിറ്റി എന്നിവ നല്‍കേണ്ടതാണെങ്കിലും ഇവയും നിഷേധിക്കപ്പെട്ടു.അടിമാലി സ്വദേശിയായ സന്ധ്യ സന്തോഷാണ് പരാതിക്കാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: