ന്യൂദല്‍ഹി: കള്ളപ്പണം കണ്ടെത്തുന്നതിന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഒരേ സമയം റെയ്ഡ്. ദല്‍ഹി, ലുധിയാന, മുംബൈ, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ദല്‍ഹിയില്‍ കരോള്‍ബാഗ്, ദരീബ കലാന്, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലും മുംബൈയില്‍ മൂന്നിടത്തുമാണ് പരിശോധന നടന്നത്. പണമിടപാട് സ്ഥാപനങ്ങള്‍, നാണയവിനിമയക്കാര്‍, സ്വര്‍ണ്ണക്കച്ചവടക്കാര്‍ എന്നിവരുടെ കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
കള്ളപ്പണം വെളുപ്പിക്കാന്‍ ഇത്തരം ഇടപാടുകാര്‍ സഹായിക്കുന്നുണ്ടെന്ന് ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. റദ്ദാക്കിയ നോട്ടുകള്‍ കമ്മീഷന് വാങ്ങി മാറ്റിനല്കുകയാണ് ചെയ്യുന്നത്. ആഡംബര വാഹനങ്ങളുടെയും വസ്തുക്കളുടെയും വില്‍പ്പനയും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: