ന്യൂദല്‍ഹി: പഴയ കറന്‍സി ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആഥിയയുടെ മറുപടികള്‍.
? ഒട്ടേറെ ചെറുകിട ബിസിനസ്സുകാര്‍, വീട്ടമ്മമാര്‍, കൈതൊഴിലുകാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ചെറിയ ഒരു തുക വീടുകളില്‍ നിക്ഷേപമായി കാണും. ഇത് ബാങ്കില്‍ നിക്ഷേപിച്ചാല്‍ ആദായ നികുതിവകുപ്പില്‍ നിന്ന് ചോദ്യങ്ങളുണ്ടാകുമോ
ചോദ്യത്തില്‍ ഉന്നയിച്ചിരുക്കുന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ചെറിയ തുക നിക്ഷേപിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. ആദായ നികുതി കണക്കാക്കുന്നതില്‍ താഴെയാണ്അത്. അത്തരം ചെറിയ നിക്ഷേപങ്ങളുടെ പേരില്‍ ആദായ നികുതിവകുപ്പ് നടപടിയെടുക്കില്ല.
? ഈ കാലയളവില്‍ നടത്തുന്ന പണ നിക്ഷേപങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആദായ നികുതി വകുപ്പിന് ലഭിക്കുമോ. അങ്ങനെയെങ്കില്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ക്യാഷ് ഡിപ്പോസിറ്റുകള്‍ സംബന്ധിച്ച വിവരം മാത്രംആദായ നികുതിവകുപ്പിനെ അറിയിച്ചാല്‍മതി എന്ന നിബന്ധന തുടരുമോ
നവംബര്‍ 10നും ഡിസംബര്‍ 30നും ഇടയിലെ ഓരോ അക്കൗണ്ടിലും രണ്ടര ലക്ഷം രൂപയിലധികമുള്ള എല്ലാ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ലഭിക്കും. നിക്ഷേപകര്‍ ഫയല്‍ ചെയ്തിട്ടുള്ള ആദായ നികുതി റിട്ടേണുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോയെന്ന് വകുപ്പ് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.
? ഒരു ബാങ്ക് അക്കൗണ്ടിലെ 10 ലക്ഷം രൂപയിലധികം നിക്ഷേപം വെളിപ്പെടുത്തപ്പെട്ട ആദായവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ചുമത്തുന്ന നികുതിയും പിഴയും എത്രയായിരിക്കും ?
ഇതിനെ നികുതി വെട്ടിപ്പായി കണക്കാക്കി നികുതിയും കൂടാതെ ആദായ നികുതി വകുപ്പിലെ 220 എ പ്രകാരമുള്ള 200% പിഴയും ചുമത്തും.
? ഒട്ടേറെ പേര് ഇപ്പോള്‍ ആഭരണങ്ങള്‍ വാങ്ങികൂട്ടുന്നു. ആദായ നികുതിവകുപ്പ് ഇതിനെ എങ്ങനെയാണ് കാണുന്നത്
ആഭരണം വാങ്ങിക്കുന്നയാള്‍ തന്റെ പാന്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ഇത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭരണം വാങ്ങുന്നയാളില്‍ നിന്ന് പാന്‍ നമ്പര്‍ രേഖപ്പെടുത്താന്‍ മറക്കുന്ന ജൂവലറിക്കെതിരെ നടപടികൈക്കൊള്ളും. ജൂവലറികളിലെ ക്യാഷ് ഡിപ്പോസിറ്റുകള്‍ വില്‍പ്പനയുമായി ഒത്തുപോകുന്നുണ്ടോ എന്ന് നോക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: