വടക്കന്‍ കാനഡയില്‍, കടലിനടിത്തട്ടില് നിന്ന് കേള്‍ക്കുന്ന ബീപ് ശബ്ദം ദുരൂഹതയേറ്റുന്നു. ഇത് പ്രദേശത്തു നിന്ന് ജീവികളെ അകറ്റുന്നുവെന്നു മാത്രമല്ല, സൈനിക കേന്ദ്രത്തിനും തലവേദനയായി.
ശബ്ദം ഫ്യൂറി ആന്‍ഡ് ഹെക്ലാ കടലിടുക്കില്‍ നിന്നാണോ എന്നു വ്യക്തമല്ല. ഇഗ്ലൂലിക്കില് നിന്ന് 175 മൈല്‍ വടക്ക്, മെല്വില്ലെ തുരുത്തിനും ബാഫിന് ദ്വീപിനും ഇടയ്ക്കുള്ള മേഖലയാണ് ഫ്യൂറി ആന്‍ഡ് ഹെക്ലാ കടലിടുക്ക്. കനത്ത മഞ്ഞുപാളികള്‍കൊണ്ട് എപ്പോഴും മൂടപ്പെടുന്ന ഇവിടം കടല്‍ജീവികള്‍ ധാരളമുള്ളതിനാല് വേട്ടക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്.
2000 പേരോളം താമസമുള്ള ദ്വീപില്‍ അടുത്തിടെയാണ് ദുരൂഹമായ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്.
ദുരൂഹത എന്തെന്നറിയാന്‍ പ്രതിരോധ വകുപ്പ് അത്യാധുനിക സംവിധാനങ്ങളോടെ വിമാനം അയച്ചു പരിശോധന നടത്തി. തിമിംഗലങ്ങളെയും നീര്‍ക്കുതിരകളെയും മാത്രമേ കണ്ടെത്തിയുള്ളു.
2014 ല്‍ സമാനമായ സംഭവം, പ്രത്യേക തരം തിമിംഗലം ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് കടലിന് അടിത്തട്ടില്‍ നിന്നാണെന്ന പ്രത്യേകതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: