പാലക്കാട്: പെന്ഷന് കുടിശ്ശിക ഒറ്റത്തവണയായി നല്‍കണമെന്ന് കേരള പെന്‍ഷണേഴ്സ് സംഘ് 19-ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക, പെന്ഷന് വകുപ്പ് രൂപീകരിക്കുക, വണ്‍ റാങ്ക് വണ്‍ പെന്ഷന് ശാസ്ത്രീയമായി പരിഷ്ക്കരിച്ച് നടപ്പാക്കുക, മുതിര്‍ന്ന പൗരന്മാര്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ പരിശോധനകളും ചികിത്സയും സൗജന്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
രാജ്യസുരക്ഷയോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും തൊഴിലാളി ക്ഷേമത്തിനും വേണ്ടിയുള്ള 200ലധികം പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. സായൂധ സേനാംഗങ്ങളില്‍ 85 ശതമാനം പേര്‍ക്കും വണ്‍ റാങ്ക് വണ്‍പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി മോദി സര്‍ക്കാര്‍ മാതൃകയായിരിക്കുകയാണെന്നും പ്രമേയം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയില്ലെങ്കില്‍ പെന്‍ഷന്‍കാര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് അഡ്ഹോക്ക് സര്‍വ്വീസ് നല്‍കണമെന്ന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍കാരുടെ ആരോഗ്യപരിരക്ഷക്ക് കേന്ദ്രസര്‍ക്കാരിന്റെ സിജിഎച്ച്എസ് സ്കീമിന്റെ മാതൃകയില്‍ കേരളത്തിലും ആരോഗ്യപദ്ധതി നടപ്പിലാക്കണമെന്നും, ഒറ്റപ്പെടുന്ന വൃദ്ധജനങ്ങള്‍ക്ക് കോളനികളും ഫ്ളാറ്റുസമുച്ചയങ്ങളും നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് പി.പ്രഭാകരന് നായര്‍ അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് കാര്യകാരിസദസ്യന്‍ സേതുമാധവന് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണന്, ഫെറ്റോ ജന.സെക്രട്ടറി പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വനിതാ സമ്മേളനം പ്രൊഫ.ശോഭാറാണി ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ദേവി അധ്യക്ഷതവഹിച്ചു.സുഹൃദ് സമ്മേളനം പെന്‍ഷനേഴ്സ് സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന് ഉദ്ഘാടനം ചെയ്തു.രവിന്ദ്രന് ചേലരി, പി.രാജേന്ദ്രന്, എന്‍ജിഒ സംഘ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.രാജേന്ദ്രന്, പി.കെ.സാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: