തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ കള്ളപ്പണത്തിന് പിടിവീഴും. സഹകരണ സംഘങ്ങളുടെ ആസ്തിയും സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കും. സഹകരണസംഘങ്ങളില്‍ നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കുന്നത് നിര്‍ബന്ധമില്ലാത്തതിനാലും ആദായനികുതി വകുപ്പിന് കണക്കുകള്‍ കൊടുക്കേണ്ടതില്ലാത്തതിനാലും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് സഹകരണമേഖലയില്‍ നിക്ഷേപമായെത്തിയതെന്നാണ് കണ്ടെത്തല്‍.
75000 കോടി രൂപയുടെ നിക്ഷേപം സഹകരണസംഘങ്ങളിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 30,000 കോടി രൂപയെങ്കിലും കള്ളപ്പണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. കേരളത്തില്‍ സഹകരണ മേഖലയില്‍ സര്‍വ്വീസ് സഹകരണസംഘങ്ങള്‍ ക്രെഡിറ്റ് സംഘങ്ങള്‍, മില്‍ക്ക് സൊസൈറ്റികള്‍ എന്നിവയുണ്ട്. ഇതില്‍ 1200ലധികം സര്‍വ്വീസ് സഹകരണസംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളായി നേരിട്ട് ഇടപാട് നടത്തുന്നവയാണ്. ഇതില്‍ 900ത്തോളം സംഘങ്ങളും സിപിഎം സൊസൈറ്റികളാണ്. മറ്റു സംഘങ്ങള്‍ ഇതിന്റെ മുപ്പതിരട്ടി വരും. 1500 കോടിയിലേറെ ആസ്തിയുള്ള നിരവധി സഹകരണസംഘങ്ങളുണ്ട്. മെഡിക്കല്‍ കോളേജുകള്‍, എന്‍ജിനിയറിംഗ് കോളേജുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, നിര്‍മ്മാണ കമ്പനികള്‍ വരെയുള്ള സഹകരണസംഘങ്ങള്‍ ഉണ്ട്.
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപത്തിലൂടെയാണ് പല സിപിഎം സൊസൈറ്റികള്‍ പടര്‍ന്നു പന്തലിച്ചത്. രാഷ്ട്രീയക്കര്‍, റിയല്‍ എസ്റ്റേറ്റ് മാഫിയ, ഹവാല ഇടപാടുകള്‍ എന്നിവയുടെ സുരക്ഷിതമായ നിക്ഷേപ മേഖലയായി കരുതിയിരുന്നതും സഹകരണ മേഖലയാണ്. കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ ആദായ നികുതി പരിശോധനയും കോര്‍ബാങ്കിംഗ് സംവിധാനവും സഹകരണ മേഖലയിലും ബാധകമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: