മുക്കം: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ റോഡിന് ഫണ്ടനുവദിച്ചപ്പോള് വളരെ പ്രതീക്ഷയിലായിരുന്നു മുക്കം നഗരസഭയിലെ മാമ്പറ്റ വട്ടോളിപറമ്പ് നിവാസികള്‍ .റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ പ്രവൃത്തികളൊന്നും നടന്നിട്ടില്ല.മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിന് ടാറിംഗിനായി 13 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.നടപടികള്‍ പൂര്‍ത്തിയാക്കി റോഡിന്റെ പ്രവൃത്തി തുടങ്ങിയതോടെയാണ് കരാറുകാരന് തന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയത്. താന്‍ ചെയ്യുന്ന പ്രവൃത്തിക്ക് അല്‍പ്പം ഗുണമേന്മ കൂടുതലാണെന്ന് മനസ്സിലാക്കിയ കരാറുകാരന് റോഡ് പ്രവൃത്തി നിര്‍ത്തി പോവുകയായിരുന്നു. പ്രവൃത്തി നിര്‍ത്തിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. രണ്ട് മീറ്ററിലധികം ക്വാറി വെയിസ്റ്റിട്ട് റോഡ് ഉയര്‍ത്തിയാണ് കരാറുകാരന് പണി നിര്‍ത്തിയത്. ഇതോടെ കാല് നടയാത്രക്കാരും വാഹനയാത്രക്കാരും അപകടത്തില്‍ പെടുന്നതും നിത്യസംഭവമായി. ഒരു കിലോമീറ്റര്‍ റോഡ് പ്രവൃത്തി കരാറെടുത്തകരാറുകാരന് ഇപ്പോള്‍ പ്രവൃത്തിയുടെ ദൂരം 800 മീറ്ററാക്കി കുറക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് അപേക്ഷിച്ചിരിക്കുകയാണത്രേ. പ്രശ്നം നഗരസഭാധികൃതര്‍, എം എല്‍ എ, എം പി എന്നിവരുടെയെല്ലാം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഫലമുണ്ടായിെല്ലന്നും നാട്ടുകാര്‍ ആരോപിക്കുന്നു . കരാറുകാരന്റെയും അധികൃതരുടേയും അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: