കോഴിക്കോട്: ഓണ്‍ലൈനിലൂടെ ഷൂസ് വാങ്ങിയ ഉപഭോക്താവിന് വ്യാജ ഉല്‍പ്പന്നം നല്കി കബളിപ്പിച്ച് ഒടുവില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ തുക തിരികെ നല്കിയ കമ്പനി നഷ്ടപരിഹാരവും കോടതി ചെലവും നല്കാന് കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. ആസ്ക്മി ബസാര്‍ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിന്റെ ഉടമകളായ ഗെറ്റിറ്റ് സ്റ്റോര്‍ നോയിഡ, ഗെറ്റിറ്റ് സ്റ്റോര്‍ എരഞ്ഞിപ്പാലം കോഴിക്കോട് എന്നിവ പരാതിക്കാരനായ നന്മണ്ടയിലെ പ്രണീത് രവിക്ക് 5,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 500 രൂപയും നല്‍കാനാണ് ഉത്തരവായത്.
സൈറ്റിലൂടെ 1,199 രൂപയുടെ നൈകി ഷൂസ് ആണ് ഓര്‍ഡര്‍ ചെയ്തത്. ആദ്യം ലഭിച്ചില്ല. വീണ്ടും ഓര്‍ഡര്‍ ചെയ്തു. ലഭിച്ചത് അഡിഡാസിന്റെ ഷൂസ്. ഇത് ഒറിജിനല്‍ അല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ തിരികെയെടുക്കാന്‍ ആവശ്യപ്പെട്ടു. തിരികെ എടുക്കാമെന്നും പുതിയ ഓര്‍ഡര്‍ ചെയ്യാനും അറിയിച്ചു. എന്നാല്‍ ഇതുവരെ തിരികെ എടുക്കുകയോ പുതിയ ഓര്‍ഡര്‍ പ്രകാരം സാധനം ലഭിക്കുകയോ ചെയ്തില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വെബ്സൈറ്റില്‍ വില്പനക്ക് വെച്ച നൈകിയുടെ ഷൂസും വ്യാജമാണെന്ന് ബോധ്യമായി.
ഫോറത്തില്‍ പരാതി നല്കി കമ്പനിക്ക് നോട്ടീസ് കിട്ടിയ ശേഷമാണ് തുക തിരികെ നല്‍കിയത്. കമ്പനി നടത്തിയ സത്യസന്ധമല്ലാത്ത വ്യാപാരവും സേവനത്തിലെ അപര്യാപ്തതയും ഉപഭോക്താവിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് പണം തിരികെ നല്‍കിയിട്ടും നഷ്ടപരിഹാരത്തിന് ഫോറം ഉത്തരായത്. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളും വ്യാജഉല്പ്പന്നങ്ങളുടെ വ്യാപാരവും ഇനിമേല്‍ തുടരരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി. രണ്ട് കമ്പനികളും കേസുമായി ബന്ധപ്പെട്ട് ഫോറത്തില്‍ ഹാജരാവാത്തതിനാല്‍ എക്സ് പാര്‍ട്ടിയായാണ് വിധി പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: