ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് പ്രവേശന നികുതി ഏര്‍പ്പെടുത്താമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി. ഉല്പാദക സംസ്ഥാനത്ത് നല്‍കുന്നതിനേക്കാല്‍ കൂടിയ നികുതി ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രവേശന നികുതി നല്‍കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും ഏഴംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ മുന്നൂറ്റി ഒന്നാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് വിവിധ കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഒരു ഉല്‍പ്പനം ഉല്പാദിപ്പിക്കുന്ന സംസ്ഥാനത്ത് നികുതി നല്‍കുന്നതിന് പുറമേ അത് വില്‍ക്കുന്ന സംസ്ഥാനത്ത് കൂടി നികുതി നല്‍കുന്നത് വലിയ ബാധ്യതയാകുന്നുവെന്നും ഇങ്ങനെ നികുതി ഈടാക്കുന്നത് ഭരണഘടനാ വിരുദ്ദമാണെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ എല്ലാ സംസ്ഥാനങ്ങളും കക്ഷിചേര്ന്നിര്ന്നിരുന്നതിനാല് കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് സുപ്രീംകോടതി വിടുകയായിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ജിഎസ്ടി നടപ്പാക്കാന്‍ പോവുകയാണ്. അതിനാല്‍ നികുതി ഘടനകള്‍ പാടെ മാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: