ന്യൂദല്‍ഹി: ഹൈക്കോടതി ജഡ്ജി നിയമനത്തിന് കൊളീജിയം നല്കിയ 77 പേരുടെ പട്ടികയില്‍ 34 പേരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബാക്കി പേരുകള്‍ കൊളീജിയത്തിന് തിരിച്ചയച്ചെന്നും ജഡ്ജി നിയമന ഫയലുകളൊന്നും കെട്ടികിടക്കുന്നില്ലെന്നും അറ്റോണി ജനറല്‍ മുകുള്‍ രോഹത്ഗി അറിയിച്ചു.
ജഡ്ജ് നിയമനം സംബന്ധിച്ച പുതിയ നടപടിക്രമത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ അയച്ചുകൊടുത്തെങ്കിലും കൊളീജിയം പ്രതികരിച്ചിട്ടില്ലെന്നും രോഹത്ഗി പറഞ്ഞു.
ചീഫ് ജസ്റ്റീസ് ടി. എസ്. താക്കൂര്‍ അദ്ധ്യക്ഷനായ കൊളീജിയം നവംബര്‍ 15 ന് യോഗം ചേരുമെന്നും 18 ന് ഈ വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: