ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കണ്ട കര്‍ണാടക വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സെയ്ത് രാജിവെക്കണമെന്ന ആവശ്യം ശക്തം. ചടങ്ങില്‍ സംസാരിച്ച ശേഷം സെയ്ത് ഫോണില്‍ അശ്ലീല ചിത്രം കണ്ടത് പ്രാദേശിക ടെലിവിഷന്‍ ക്യാമറാമാന് പകര്‍ത്തി സംപ്രേഷണം ചെയ്യുകയായിരുന്നു.
ദൃശ്യം പുറത്തുവന്നതോടെ, മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. അതേസമയം മന്ത്രി സെയ്ത് ആരോപണം നിഷേധിച്ചു രംഗത്തെത്തി.
ജയന്തി ആഘോഷങ്ങളുടെ മറ്റു സ്ഥലങ്ങളിലെ ചിത്രങ്ങള്‍ കാണുന്നതിനിടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പോപ്പ് ചെയ്യപ്പെട്ട ചിത്രമാണ് ചാനല്‍ ക്യാമറ കാണിച്ചതെന്ന് സെയത് വിശദീകരിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്വീറില് നിന്നും വിശദീകരണം തേടി.
റായ്ച്ചൂരില്‍ മൈസൂരു ജില്ലയില്‍ നിന്ന് നാലുവട്ടം എംഎല്‍എയായ സെയ്തിനെ അടുത്തിടെയാണ് ന്യുനപക്ഷ പരിഗണനയല് മന്ത്രിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: