ആലുവ: ക്ഷേത്രങ്ങള്‍ ദേവപൂജയ്ക്ക് മാത്രമുള്ളതല്ല, അറിവുകളുടെ കേന്ദ്രം കൂടിയായിരുന്നുവെന്ന് ജസ്റ്റിസ് കെ. പത്മനാഭന് നായര്‍. അതുകൊണ്ടാണ് ഭാരതീയ സംസ്കാരത്തിന്റെ ആധാരശിലയായി ക്ഷേത്രങ്ങള്‍ മാറിയതെന്ന് അദ്ദേഹം പറഞ്ഞു.
തന്ത്ര വിദ്യാപീഠം മുഖ്യാചാര്യനായിരുന്ന കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ 103-ാമത് ജന്മദിനത്തില് തന്ത്ര വിദ്യാപീഠത്തില്‍ നടന്ന അചാര്യസ്മൃതിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം കണ്ണമംഗലം ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിനും കെ.പി.സി. നാരായണന് ഭട്ടതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം ഡോ. ശ്രീവരാഹം ചന്ദ്രശേഖരന് നായര്‍ക്കും വേഴപ്പറമ്പ് പരമേശ്വരന് നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം പത്മനാഭ ശര്‍മ്മക്കും നല്കി.
നിയുക്ത ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി, ശ്വൗര്യചക്ര അവാര്‍ഡ് നേടിയ കണ്ണൂര്‍ സ്വദേശി മനീഷ് എന്നിവരെ ആദരിച്ചു. മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്, കീഴ്ത്താമരശ്ശേരി രമേശന് ഭട്ടതിരി, പഴങ്ങപ്പറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരി, ബാലകൃഷ്ണ ഭട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: