കണ്ണൂര്‍: പ്രമേഹ ബാധിതരായ കുട്ടികളുടെ സ്നേഹസംഗമം നാളെ വൈകിട്ട് 3 ന് പയ്യാമ്പലത്ത് നടക്കും. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അശോക ബീച്ച് റിസോര്‍ട്ടില്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി കൂട്ടായ്മയും, പഠന വിനോദ ക്യാമ്പും സംഘടിപ്പിക്കുന്നതെന്ന് ഡോ. ജി.റീത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമേഹം സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണെങ്കിലും കുട്ടികളില്‍ കണ്ടുവരുന്ന ടൈപ്പ് 1 ഡയബെറ്റീസ് മുതിര്‍ന്നവരില്‍ കാണുന്ന ടൈപ്പ് 2 ഡയബെറ്റീസില് നിന്നും വളരെ വ്യത്യസ്തമാണ്. കുട്ടികളിലെ പ്രമേഹം ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവെയപ് ആവശ്യമായ രോഗമാണ്. ദിവസത്തില്‍ പല പ്രാവശ്യം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കേണ്ടതായിട്ടുണ്ട്. കൃത്യമായ പരിശോധന നടത്തിയില്ലെങ്കില്‍ കണ്ണ്, ഹൃദയം, വൃക്ക നാഡീവ്യൂഹം എന്നിങ്ങനെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. എന്നാല്‍ ഈ ഒരു അവസ്ഥയെ ഭയപ്പെടാതെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ സങ്കീര്ണകളെ തടഞ്ഞു നിര്‍ത്താം. പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളെ പരിചരിക്കുന്ന മറ്റുള്ളവര്‍ക്കും അസുഖത്തെകുറിച്ച് ഒരു അവബോധമുണ്ടാകേണ്ടത് ശരിയായ വിധത്തലുള്ള തുടര്‍ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്. മാത്രമല്ല തുല്യ മാനസികാവസ്ഥയുള്ള മറ്റു കുടുംബങ്ങളുമായി തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവെയക്കാനുള്ള വേദി കൂടിയാകും ഇത്തരം കൂട്ടായ്മകളെന്നും റീത്ത പറഞ്ഞു. കൂടുതല്‍ വിരങ്ങള്‍ക്ക് 9446000751 എന്ന മ്പറില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ ഡോ:ഡി.കെ.ശിവന്, നികിത മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: