തിരുവനന്തപുരം: തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം മേധാവി, രാജു വര്‍ഗീസിനെ മാറ്റി. മലയാളം ചാനലിലെ വാര്‍ത്തകള്‍ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ വന്നതിനെതുടര്ന്നാണിത്. പി. കൃഷ്ണദാസിനെ പുതിയ മേധാവിയായി നിയമിച്ചു. ബിജെപിയേയും പ്രധാനമന്ത്രിയേയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പല പരിപാടികളും ചാനലില്‍ വന്നിരുന്നു. സ്വകാര്യ ചാനലുകളെക്കാളും ശക്തമായി കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിക്കാന്‍ ദൂരദര്ശന് മുന്നോട്ടുവന്നു.
ബിജെപിയുടെ പല പരിപാടികളും ബോധപൂര്‍വം അവഗണിച്ചു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മാത്രമല്ല അപ്രധാനമായ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പരിപാടികള്‍ക്ക് അമിത പ്രാധാന്യവും നല്കി. ചര്‍ച്ചകള്‍ക്കുള്ള പാനലില്‍ ബിജെപി വിരുദ്ധരെ മാത്രം ഉള്‍പ്പെടുത്തി. വര്‍ഷങ്ങളായി ദൂരദര്ശന് തത്സമയ സംപ്രേഷണം ചെയ്തിരുന്ന ആറന്മുള ഉതൃട്ടാതി വള്ളംകളി അവഗണിച്ചു തുടങ്ങി നിരവധി പരാതികള്‍ ദൂരദര്ശന് കേന്ദ്രത്തിനെതിരെ ഉയര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട് പ്രസംഗത്തെ അവഗണിച്ചതാണ് ഒടുവിലത്തേത്. ഇതു ഗൗരവത്തിലെടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലാത്തതാണ് നടപടിക്ക് കാരണം. പുതിയ മേധാവി കൃഷ്ണദാസ് പാലക്കാട് സ്വദേശിയാണ്.
ഫോട്ടോ.
പി. കൃഷ്ണദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: