വൈക്കം: അഷ്ടമി വിളക്ക് തെളിഞ്ഞു ഇനി നഗരത്തില്‍ ഭക്തിയുടെ 12 ദിന രാത്രങ്ങള്‍. കെടിയേറ്റ് ചടങ്ങിനുശേഷമാണ് കൊടിമരച്ചുവട്ടിലുള്ള വലിയവിളക്ക് തെളിച്ചത്. ഉല്‍ത്സവം സമാപിക്കുംവരെ ഈ വിളക്കു രാപകല്‍ വ്യത്യാസമില്ലാതെ കൊടാതെ സൂക്ഷിക്കും അഞ്ചര അടിയോളം ഉയരമുള്ള നിലവിളക്കു തെളിയിക്കുന്നതു കൊടിമരത്തിലുള്ള ദേവചൈതന്യത്തെക്കുറിക്കുന്നു.നിലവിളക്കില്‍ എണ്ണ ഒഴിക്കുന്നത് ഭക്തരുടെ ഭക്തര്‍ വഴിപാടായാണു നടത്തുന്നത്.ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് അഷ്മി വിളക്ക് തെളിച്ചു.അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍.ആര്.മുരളീധരന് നായര്‍,അസി.ദേവസ്വം കമ്മീഷണര്‍ ഡി.ബേബി ശശികല,ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി.ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വൈക്കം: അഷ്ടമി മഹോത്സവത്തോട് അനുബന്ധിച്ച് മൂന്നാം ഉത്സവം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടക്കും. വനിതാസംഘത്തിന്റെ നേതൃത്വത്തിലുള്ള പൂത്താലം വരവ് വൈകിട്ട്6ന് ആശ്രമം സ്കൂളില്‍ നിന്നാരംഭിക്കും. ആയിരക്കണക്കിന് സ്ത്രീകള്‍ അണിനിരക്കും. രാവിലെ 5ന് ഭാഗവതപാരായണം, 8ന് ശ്രീബലി, ഉച്ചക്ക് 1നും, 3.30നും ആദ്ധ്യാത്മിക പ്രഭാഷണം, 2ന് ഉടുക്കുപാട്ട്, 3ന് നാരായണീയ പാരായണം, വൈകിട്ട് 4ന് ശിവപുരാണപാരായണം, 4.30നും 6നും തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 6.30നും, 7.30നും, 8.30നും സംഗീതക്കച്ചേരി, 9ന് വിളക്ക് എന്നിവ നടക്കും.
കലയുടെ രാവുകള്‍
ഭക്തിസാന്ദ്രം
വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് ഇന്നലെ കൊടിയേറിയതോടെ നാടും നഗരവും ഉത്സവലഹരിയിലായി. രാത്രി പകല്‍ വ്യത്യാസമില്ലാതെ വിശ്വാസികള്‍ ഒന്നടങ്കം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. സ്വരമണ്ഡപത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുപിടി ഭാവിതാരങ്ങളാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് ആവേശം പകരാന്‍ ഭക്തരും കുടുംബാംഗങ്ങളുമൊക്കെയെത്തും. കലാമണ്ഡപത്തെ ആവേശത്തിമിര്‍പ്പിലാക്കാന്‍ പേരുകേട്ട കലാകാരന്മാരും സിനിമാതാരങ്ങളുമൊക്കെ എത്തുന്നതോടെ വൈക്കത്തിന്റെ തനിമ കേരളം മുഴുവന്‍ അരങ്ങുതകര്‍ക്കും. ആദ്യദിനങ്ങള്‍ തന്നെ കലാമണ്ഡപങ്ങള്‍ ജനസാന്നിദ്ധ്യത്താല് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: